Sunday, October 18, 2009

ചെങ്ങറ ഭൂസമരം ഇന്ത്യയിലെ ദളിത്‌ സമരങ്ങള്‍ക്ക് ആത്മവിശ്വാസം പകരും : പി .മുജീബ്‌ റഹ്മാന്‍



പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിന്‍റെ വിജയം കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും നടക്കുന്ന ദളിത്‌ സമരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി. മുജീബ്‌ റഹ്മാന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ അടിസ്ഥാന ജനത കൃഷിഭൂമി എന്ന ആവശ്യമുയര്‍ത്തി ചെങ്ങറയില്‍ നടത്തിയ സമരം അതിന്റെ ലക്ഷ്യത്തിലെക്കെത്തിയതു സഹനത്തിലും അഹിംസയിലും ഊന്നിയ സമരമയതുകൊണ്ടാണ്. ഭൂപരിഷ്കരണം നടന്നു എന്ന കേരളത്തിലെ ഇടതു പക്ഷത്തിന്‍റെ മിത്തിനേതിരെ അടിസ്ഥാന ജന വിഭാഗമായ ദളിതര്‍ ഉയര്‍ത്തിയ ചോദ്യ ചിഹ്നമായിരുന്നു ചെങ്ങറ സമരം. സോളിഡാരിറ്റി യൂത്ത് മുവ്മെന്ട് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ചെങ്ങറ സമരവും കേരളത്തിലെ ഭൂ സമരങ്ങളുടെ ഭാവിയും എന്ന ബഹുജന സംഗമംപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെങ്ങറ സമരത്തിന്‌ സോളിഡാരിറ്റി ശക്തമായ പിന്തുണയായിരുന്നു നല്കിയത്. ഇതു നീതിക്കുവണ്ടിയുള്ള പോരാട്ടത്തില്‍ ഇരകളോടൊപ്പം നില്‍ക്കുക്ക എന്ന സോളിഡാരിറ്റി യുടെ സമീപനത്തിന്റെ ഭാഗമായിരുന്നു.
കൃഷിഭൂമിക്ക് വേണ്ടി ഇനിയും ധൈര്യമായി സമര രങ്ങത്തിറങ്ങാമെന്ന സന്ദേശമാണ് ചെങ്ങറ സമരം നല്‍കുന്നതെന്ന് ചെങ്ങറ സമര നായകന്‍ ളാഹ ഗോപാലന്‍ പറഞ്ഞു. അംബേദ്കറും അയ്യങ്കാളിയും ബ്രിടീഷ്കര്‍ക്കെതിരെ ആയിരുന്നു സമരം ചെയ്തതെങ്ങില്‍ ചെങ്ങറയില്‍ ദളിതര്‍ക്ക് സമരം ചെയ്യേണ്ടി വന്നത് കമ്മ്യൂണിസ്റ്റ് കാര്ക്കെതിരെ ആണ് . ഒന്നും തരില്ല എന്നും സമരക്കാരെ കള്ളന്മാര്‍ എന്നും പറഞ്ഞവരെക്കൊണ്ട് തന്നെ ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നെടത് സമരം എത്തിയത് തുടര്‍ സമരങ്ങള്‍ക്ക് ആവേശം നല്കും.
ജനകീയ സ്മ്ഗംതില്‍ വിവിധ ദളിത്‌ സംഘടന നേതാക്കളായ പി രാമഭദ്രന്‍, കെ. എം സലിംകുമാര്‍, സലീന പ്രക്കാനം , എസ്. യു . സീ .ഐ നേതാക്കളായ ഡോ. വി . വേണുഗോപാല്‍, എസ്. രാജീവന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ സീ. ആര്‍ നീലകണ്ടന്‍, ഓടനാവട്ടം വിജയ പ്രകാശ്‌ , സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സാജിദ്‌ , സെക്രട്ടറി ടി. മുഹമ്മദ്‌, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി അഷ്‌റഫ്‌ അലി എന്നിവര്‍ പങ്ങേടുത്തു.
രാവിലെ സോളിഡാരിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ചെങ്ങറ സമരഭൂമിയിലെ ആയിരക്കണക്കിനു സമര ഭടന്മാര്‍ക്ക് മധുര വിതരണം നടന്നു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി. മുജീബ്‌ റഹ്മാന്‍, ജനറല്‍ സെക്രട്ടറി എം സാജിദ്‌. വൈസ് പ്രസിഡന്‍റ് കെ എ ഷഫീക് , സെക്രട്ടറി ടി.മുഹമ്മദ്‌, ജില്ല പ്രസിഡന്‍റ് പി. എച്ച് റഷീദ്, ഹാഷിം പാലോട് തുടങ്ങിയവര്‍ പങ്കെടുത്തു.

Monday, October 12, 2009

സോളിഡാരിറ്റി സെന്റര്‍ തുറന്നു


തിരുവനന്തപുരം: തെക്കെന്‍ കേരളത്തിലെ സോളിഡാരിറ്റി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും വിവിധ സമര സേവന പോരാട്ടങ്ങളെ ശക്തിപ്പെടുത്താനും സോളിഡാരിറ്റി സെന്റര്‍ തിരുവനന്തപുരത്ത് പ്രവര്ത്തനം ആരംഭിച്ചു . സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്‌ റഹ്മാന്‍ സെന്റര്‍ ഉത്‌ഘാടനം ചെയ്തു. പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ബി.ആര്‍. പി ഭാസ്കര്‍ മുഖ്യ അതിഥി ആയിരുന്നു. പര്മുഖ പരിസ്ഥിതി പ്രവര്‍ത്തകരായ ഒടനവട്ടോം വിജയ പ്രകാശ്‌, ആര്‍. അജയന്‍, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി.പീറ്റര്‍ , സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സാജിദ്‌ , സെക്രട്ടറിമാരായ എന്‍.കെ അബ്ദുല്‍ സലാം, കെ.കെ.ബഷീര്‍, ജമാഅത്തെ ഇസ്ലാമി തിരുവനതപുരം ജില്ല പ്രസിഡന്റ് നൂറുദീന്‍, സോളിഡാരിറ്റി തിരുവനതപുരം ജില്ല പ്രസിഡന്റ് ജെ.കെ. മുജീബ്‌ റഹ്മാന്‍, എസ.ഐ.ഓ തിരുവന്തപുരം ജില്ല പ്രസിഡന്റ് ആദില്‍ , സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ.സജീദ്, എന്നിവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഷഫീക് അധ്യക്ഷത വഹിച്ചു.

Friday, October 2, 2009

Even a Muslim outlook is made symbol of terrorism: Dr S Balaraman


Alappuzha: Not just Muslim names, but even Muslim outlook is made an identity of terrorism, opined Dr S Balaraman, former acting Chairman of the state Human Rights Commission. He was inaugurating the discussion on the topic ‘the future of human rights in the Indian Republic’ organized by the Solidarity Youth Movement in Alappuzha .

Mr Balaraman said that fake encounter deaths have occurred not only in Gujarat, but in states including Maharashtra. The Kerala police too are trying to follow Modi as example. Several families are going destitute when the police charge innocents of terrorism. Even the Kerala police have a history of making false charges and torturing innocents. Here there is a condition when even the Human Rights Commission is not functioning justly. The youth should come forward for justice, he said.

The future of the Indian Republic lie in the caution of its citizens, said Solidarity state vice-president KA Shafeek in his presidential address. Reverend Fr Prof Abraham Joseph said that Narendra Modis follow the anti-democratic attitude of killing those who they don’t like. Human rights violations have always occurred with the help of governments and that is what is happening in India now, said Janata Dal state secretary Sheik P Haris. Editor of ‘Naithikasamvadam’ R Padmakumar, Gopinathan Pilla (father of Javed who was killed in fake encounter in Gujarat), Solidarity state committee member KA Firose, Jamat e Islami district acting president M Abdul Latheef, SIO state committee member U Shaiju, Solidarity district president VA Aboobaker and secretary Sajeeb Jalal spoke

Saturday, September 12, 2009

പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കണം : സോളിഡാരിറ്റി

തിരുവനന്തപുരം : സച്ചാര്‍ സമിതി ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു . സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം.സാജിദ്ന്ടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ സന്ദര്‍ശിച്ചപ്പോഴാണ് ഈ അവശ്യം ഉന്നയിച്ചത്‌ . കമ്മിറ്റി റിപ്പോര്‍ട്ടിലെ വളെരെ കുറച്ചു കാര്യങ്ങള്‍ മാത്രമാണ് നടപ്പിലാക്കിയത്. ന്യുനപക്ഷ ക്ഷേമ വകുപ്പ്, സംവരണ നഷ്ടം നികത്താന്‍ ഉന്നത അധികാര കമ്മിറ്റി , മലബാറിലെ വിദ്യഭ്യാസ പ്രശ്നങ്ങള്‍, അറബി സര്‍വകലാശാല, വഖഫ്‌ വികസന കോര്‍പ്പരേഷന്‍ , തീരദേശ മലയോര മേഖലകളിലെ പ്രത്യേക പരിപാടികള്‍ തുടങ്ങിയ പ്രധാന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉടന്‍ നടപടി വേണമെന്നു പ്രധിനിധി സംഘം ആവശ്യപ്പെട്ടു. ന്യുനപക്ഷ ക്ഷേമ വകുപ്പ് സംബന്ധിച്ച് മന്ത്രി സഭഅനുമതി ലഭിച്ചുവെന്ന് മന്ത്രി നിവേദക സംഘത്തെ അറിയിച്ചു. മന്ത്രിമാരായ എന്‍.കെ പ്രേമചന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി , എല്‍.ഡി.എഫ്‌ കണ്വീനര്‍ വൈക്കം വിശ്വന്‍ , സീ.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഈ.പി ജയരാജന്‍ , സീ.പി.ഐ അസിസ്റ്റന്റ്‌ സെക്രട്ടറി കെ. ഈ. ഇസ്മയില്‍ എം.പീ എന്നിവരെയും പ്രധിനിധി സംഘം സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.ഐ നൌഷാദ്‌, സൌത്ത് സോണല്‍ സെക്രട്ടറി കെ.സജീദ്, തിരുവനതപുരം ജില്ല വൈസ് പ്രസിഡന്റ് എ.സുധീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Monday, August 10, 2009

ആസിയാന്‍ കരാറിനെതിരെ എ.ജി സ് ഓഫീസ് മാര്‍ച്ച്‌




ആസിയാന്‍ കരാര്‍ കര്‍ഷകരുടെയും മത്സ്യ തൊഴിലാളികളുടെയും നേര്‍ക്കുള്ള വെല്ലുവിളിയാണെന്നും ജനാധിപത്യ വ്യവസ്ഥയെ നോക്കികുതിയക്കികൊണ്ടാണ് ഇത്തരം ഒരു കരാറില്‍ നമ്മുടെ സര്‍ക്കാര്‍ ഒപ്പ് വയ്ക്കുന്നതെന്നും സോളിഡാരിറ്റി വൈസ് പ്രസിഡന്റ് കെ എ ഷഫീക് പറഞ്ഞു. സോളിഡാരിറ്റി സംഘടിപ്പിച്ച എ. ജി സ് ഓഫീസ് uല്ഘാടനം അദ്ദേഹം. ആസിയാന്‍ കരരിനെതിരെ വന്‍ പ്രതിഷേധവുമായി നൂറു കണക്കിന് യുവാക്കള്‍ മാര്‍ച്ചില്‍ അണിചേര്‍ന്നു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി ഐ നൌഷാദ് , ആര്‍ അജയന്‍, ആന്റോ ഏലിയാസ് , കെ സജീദ് ,ഷാജര്‍ ഖാന്‍ ,തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു .

Monday, August 3, 2009

കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും വഴിയാധാരമാക്കുന്ന ആസിയാന്‍ കരാറിനെതിരെ യുവജന രോക്ഷം


തിരുവനന്തപുരം : കേരളത്തിലെ പരമ്പരാഗത കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും വഴിയാധാരമാക്കുന്ന ആസിയാന്‍ കരാരില്‍ നിന്നു ഇന്ത്യ പിന്മാറണമെന്നു ആവശ്യപ്പെട്ടു കേരളമാകെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിക്ഷേധം സംഘടിപ്പിച്ചു. കര്‍ഷകരെ മറന്നു വന്‍ വ്യവസായികളുടെ താത്പര്യം മാത്രം നോക്കുന്ന സര്‍ക്കാര്‍ വീണ്ടും കൂട്ട ആത്മഹത്യയിലേക്ക് കര്‍ഷകരെ ആനയിക്കുകയാണ്, രാജ്യ താത്പര്യം ബലികഴിച്ചുള്ള ഇത്തരം കാരാരുകളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു

Saturday, August 1, 2009

കേരള ഗവണ്മെന്റ് കടല്‍ നികത്താനുള്ള നീക്കം അവസാനിപ്പിച്ചു.

തീരദേശവാസികളുടെയും സോളിഡാരിറ്റി പോലുള്ള സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് കിന്‍ഫ്ര നടത്താനിരുന്ന കടല്‍ നികത്തല്‍ സാധ്യതപഠനം അവസാനിപ്പിക്കാന്‍ കേരള വ്യവസായ വകുപ്പ് നിര്‍ദേശം നല്‍കി. ശംഖുമുഖം മുതല്‍ വേളിവരെയുള്ള 12500 ഏക്കര്‍ കടല്‍ നികത്താനുള്ള സാധ്യത പഠിക്കാനാണ് കിന്‍ഫ്ര ആഗോള റെന്ടെര്‍ ക്ഷണിച്ചിരുന്നത്. രഹസ്യമായി നടപ്പാക്കാനിരുന്ന ഈ പദ്ധതി തൊഴിലായി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും അറിഞ്ഞതോടെയാണ് പൊതു ജനങ്ങള്‍ക്ക്‌ വിവരങ്ങള്‍ ലഭ്യമായത് . എത്രയും കടല്‍ നികത്തിയാലുണ്ടാകുന്ന പാരിസ്ഥിതികപ്രത്യാഘാതങ്ങളെ കുറിച്ചു ബോധവാന്മാരായ തീരദേശവാസികളും AITUC കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ തുടങ്ങിയ തൊഴിലാളി സംഘടനകളും സോളിഡാരിറ്റി യൂത്ത് മുവ്മെന്റും കൈകൊര്‍തത്തോടെ സര്‍ക്കാരിനു ഈ പധതിയില്‍ നിന്നു പിന്തിരിയേണ്ടി വന്നു .