Thursday, December 10, 2009

ചെങ്ങറ സമര ഭൂമിയില്‍ മാധ്യമ വെളിച്ചവുമായി സോളിഡാരിറ്റി





പത്തനംതിട്ട : ചെങ്ങറ സമരഭൂമിയില്‍ സോളിഡാരിറ്റി സമര സേനാനികള്‍ക്കായി മാധ്യമം ദിനപത്രം നിത്യേനെ എത്തിക്കാന്‍ സംവിധാനമുണ്ടാക്കി. സമര ഭൂമിയിലെ ആറു കൌണ്ടറിലും ദിവസവും പത്രം എത്തിക്കാനുള്ള സംവിധാനമാണ് സോളിഡാരിറ്റി ഒരുക്കിയത്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദില്‍ നിന്ന് മുന്നാം കൌണ്ടര്‍ കണ്‍വീനര്‍  അജേഷ് ഏറ്റു  വാങ്ങിയാണ് പദ്ധതി ഉത്ഘാടനം ചെയ്തത്. സമരത്തിന്റെ ഭൂമികയില്‍ സമര പോരാളികല്‍ക്കൊപ്പം സോളിഡാരിറ്റി കൈകോര്‍ത്തു മുന്നോട്ടു വരുമെന്ന് ടി.മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. കേരളത്തിലെ സുമനസ്സുകള്‍ സമരതോടോപ്പമുണ്ട് . ആര്‍ജവത്തോടെ ഉറച്ചുനില്‍ക്കാന്‍ പിന്തുണ നല്‍കുന്ന, സമരം മുന്നോട്ടു വച്ച രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന പത്രമാണ്‌ മധ്യമെമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരത്തിന്റെ തുടക്കം മുതല്‍ സമരത്തിന്‌ പിന്തുണ നല്‍കിയ പത്രം മാധ്യമവും സമരത്തെ കേരളമാകെ ഏറ്റെടുക്കാന്‍ പാകത്തില്‍ മാറ്റിയെടുത്തത് സോളിഡാരിറ്റിയും ആണെന്ന് സമര സമിതി നേതാവ് അച്യുതന്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന  പ്രതിനിധി സഭ അംഗം ഹാഷിം പലോദു  സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌  റഷീദ് പി.എച്., സെക്രട്ടറി നസീര്‍ , ഷാജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Tuesday, December 8, 2009

കൊല്ലം നഗരസഭയുടെ ജനവിരുദ്ധ തുഗ്ലക്ക് പരിഷ്കാരങ്ങള്‍ക്കെതിരെ സോളിഡാരിറ്റി പ്രതീകാത്മക ശവഘോഷയാത്ര നടത്തി.



കൊല്ലം: നഗര വികസനത്തിന്റെ പേരില്‍ എ.ഡി.ബി യില്‍ നിന്ന് വായ്പ്പ വാങ്ങി നഗരത്തെ നരകതുല്യമാകിയ കൊല്ലം നഗരസഭയുടെ ഭ്രാന്തന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ സോളിഡാരിറ്റി കൊല്ലം ഏരിയ കമ്മിറ്റി പ്രതീകാത്മകമായി നഗര ഭരണത്തിന്റെ ശവമഞ്ചം  ചുമന്നു ശവഘോഷയാത്ര നടത്തി. ചിന്നക്കടയില്‍ നിലവിലുണ്ടായിരുന്ന ബസ്‌ സ്റ്റാന്റ് പൊളിച്ചു നീക്കി യാത്രക്കാരെ കൊടും ദുരിതത്തിലേക്ക് വലിച്ചെറിഞ്ഞ കൊല്ലം നഗരസഭാ നശീകരണ സഭയായി മാറിയതായി ഘോഷയാത്ര ഉത്ഘാടനം ചെയ്ത സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ.സജീദ് പറഞ്ഞു. റയില്‍വേയില്‍  നിന്ന് സ്ഥലം ഉറപ്പു വരുത്താതെ റെയില്‍വേ ഭൂമിയിലൂടെ അടിപ്പാത പണിയാനായി ബസ്‌ സ്റ്റാന്റ് പൊളിച്ച നടപടി എ.ഡി.ബി യുടെ കമ്മീഷന്‍ പറ്റാന്‍ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റി ആശ്രാമം  മുനീശ്വരന്‍ കോവില്‍ റോഡ്‌ മരൂഭൂമി പോലെയാക്കി. കടല്‍ നികത്തി ബസ്‌ സ്റ്റാന്റ് പണിയാന്‍ തങ്കശേരിയില്‍ ശ്രമിച്ചത്‌ കോടതി തടഞ്ഞു. ആണ്ടമുക്കം ബസ്‌ സ്റ്റാന്റ് നിര്‍മ്മാണം  പൂര്‍ത്തിയാക്കും മുന്‍പ് സിറ്റി ബസ്‌ അടക്കം എല്ലാ ബസ്‌കളും അതുവഴി തിരിച്ചു വിട്ടതുമൂലം നഗരത്തിലെ യാത്ര ദുരിതമാക്കി. കായല്‍ നികത്ജി വിമാന താവളം പണിയാന്‍ തുടങ്ങിയത് പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഇങ്ങനെ നിരവധി തുഗ്ലക്ക് പരിഷ്കാരങ്ങള്‍ വരുത്തിയ നഗരസഭാ വികസന ഭീകരതയുടെ പ്രതീകമായി മാറിയെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ഭരണ പക്ഷവും പ്രതിപക്ഷവും ഒരേ തൂവല്‍ പക്ഷികളെപ്പോലെ ജനദ്രോഹ സമീപനവുമായി മുന്നോട്ടു പോകുമ്പോള്‍ ശ്ക്ടമായ ജനകീയ ചെറുത്‌ നില്‍പ്പിനു എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ചടങ്ങില്‍ ആശംസ പ്രസംഗം നടത്തിയ ഓടനാവട്ടം വിജയപ്രകാശ് പറഞ്ഞു. സോളിഡാരിറ്റി കൊല്ലം ജില്ല പ്രസിഡന്റ്‌ അബ്ദു സമദ്, ജനറല്‍ സെക്രട്ടറി ബി.എം. സാദിക്ക്, ഏരിയ പ്രസിഡന്റ്‌ അനീഷ്‌ യൂസുഫ്, എസ്.ഐ.ഓ ജില്ല പ്രസിഡന്റ്‌ സലാഹുദ്ധീന്‍ എന്നിവര്‍ അഭിസംബോധന ചെയ്തു. ബസ്‌ സ്റ്റാന്റ് നഷ്ടപ്പെട്ടതിനാല്‍ പൊരി വെയിലത്ത്‌ നില്‍ക്കുന്ന യാത്രക്കാര്‍ പ്രതിക്ഷേധ സൂചകമായി ചേമ്പില തലയില്‍ ചൂടി സോളിഡാരിറ്റി സമരത്തിന്‌ ഐക്യദാര്‍ഡ്യം അറിയിച്ചു.


Friday, December 4, 2009

പാലോളി റിപ്പോര്‍ട്ട്‌ അടിയന്തിരമായി നടപ്പാക്കുക ; ജില്ല ആസ്ഥാനങ്ങളിലേക്ക് യുവജന രോക്ഷം ഇരമ്പിയ മാര്‍ച്ച്‌


തിരുവനന്തപുരം:  സച്ചാര്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ പ്രായോഗിക നിര്ധേശങ്ങള്‍ക്കായി നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ 20 മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത ഇടതു ഗവര്‍മെന്റിന്റെ നയത്തിനെതിരെ കേരളത്തിലെ ജില്ല  ആസ്ഥാനങ്ങളിലേക്ക് സോളിഡാരിറ്റി നടത്തിയ മാര്‍ച്ച്‌ ഭരണകൂടത്തിനു ശക്തമായ താക്കീതായി. രേപോര്‍തിന്മേല്‍ അടിയന്തിര നടപടികള്‍ എടുത്തില്ലെങ്കില്‍  ശക്തമായ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് മാര്‍ച്ചുകള്‍ മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള  5 ജില്ല ആസ്ഥാനങ്ങളിലേക്ക്  നടന്ന മാര്‍ച്ചുകളില്‍ നൂറു കണക്കിന് യുവാക്കള്‍ അണിനിരന്നു. കൊല്ലം ജില്ല മാര്‍ച്ച്‌ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സലാമും പത്തനംതിട്ടയില്‍ സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദും , ആലപ്പുഴയില്‍ കെ.കെ. ബഷീറും, ഇടുക്കിയില്‍ കെ.എ ഫിറോസും, കോട്ടയത്ത്‌ സലിം മന്പാടും  ഉത്ഘാടനം നടത്തി. വിവിധ സംഘടന നേതാക്കളായ പി. രാമഭദ്രന്‍ (കെ.ഡി.എഫ്), അബ്ദുല്‍ മജീദ്‌ (മെക്ക) , ഓടനാവട്ടം  വിജയപ്രകാശ് , എന്‍. യു. ജോണ്‍, ഐവര്കാല ദിലീപ്, അബ്ദുല്‍ റഷീദ് മൌലവി തുടങ്ങിയവര്‍ മാര്‍ച്ചുകളില്‍ പങ്കെടുത്തു.