Thursday, January 21, 2010

ബി.ടി വിത്തുകള്‍ രാജ്യത്തിന്‍റെ ജൈവ വൈവിധ്യത്തെയും പരമാധികാരത്തെയും തകര്‍ക്കാനുള്ള മുതലാളിത്ത തന്ത്രം: സോളിഡാരിറ്റി ടേബിള്‍ ടോക്ക്.





തിരുവനന്തപുരം: രാജ്യത്തിന്‍റെ ജൈവ വൈവിധ്യത്തെയും പരമാധികാരത്തെയും  തകര്‍ക്കാനുള്ള മുതലാളിത്ത  ഗൂഡ തന്ത്രമാണ് ബി.ടി വിത്തുകള്‍ എന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ടേബിള്‍ ടാല്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു. ജനിതകമാറ്റം വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്ര ലോകത്തിനും പൊതു സമൂഹത്തിനും വ്യക്തമായ അറിവുണ്ടോ എന്ന് സംശയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേരള ജൈവ വൈവിധ്യ ബോര്‍ഡ്‌ അധ്യക്ഷന്‍ ഡോ. വിജയന്‍ അഭിപ്രായപ്പെട്ടു. ബി.ടി വിത്തുകള്‍ ആരോഗ്യപരമായി ജനങ്ങളെയും സാമ്പത്തികമായി കര്‍ഷകരെയും, പാരിസ്ഥിതികമായി ലോകത്തെയും, രാജ്യത്തിന്‍റെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും തകര്‍ക്കും. ആകെ നേട്ടം വിത്ത് വില്പനക്കര്‍ക്കുമാത്രമാണ്. മോന്സന്റൊയ്ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ബി.ടി വിത്ത് വേണമെന്ന വാശി പിടിക്കുന്നത്‌. ജനിതക വിത്ത് കീടങ്ങളെ പ്രതിരോധിക്കുമെന്നത് വെറും സങ്കല്‍പം  മാത്രമാണ്. കലക്രമേനെ കീടങ്ങള്‍ സ്വാഭാവികമായി വിത്തിനെതിരെ പ്രതിരോധ ശേഷി നേടും. അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍കാര്‍ കുറച്ചു കാലങ്ങളായി കൊണ്ടുവരുന്ന പരിഷ്കാരങ്ങളെ ജനങ്ങള്‍ ആശങ്കയോടെയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി വൈസ് പ്രസിഡന്റ്‌ കെ.എ ഷഫീക് പറഞ്ഞു. ബി.ടി വിത്തില്ലാതെ കാര്‍ഷിക മേഖല മുന്നോട്ട്ടു പോകില്ല എന്ന പ്രധാന മന്ത്രിയുടെ പ്രസ്താവന കര്‍ഷകരുടെ അവസ്ഥ പരിഗണിക്കാതെയാണ്. സര്‍ക്കാര്‍ ജന വിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ടു പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
പരിസ്ഥിതിയുടെയും സമൂഹത്തിന്റെയും പരസ്പര ബന്ധങ്ങളെ തകര്‍ക്കുന്നതാണ് ബി.ടി വിത്തിനങ്ങള്‍ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ സാമുഹ്യ പ്രവര്‍ത്തകന്‍ ശ്രീധര്‍ പറഞ്ഞു. ഭാഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ ബി.ടി വിത്തിനങ്ങള്‍ക്കു കഴിയില്ല എന്ന് മാത്രമല്ല നിലവിലുള്ള ഉലപാദനം നിലനിര്‍ത്താനും കഴിയില്ല. മഹാരാഷ്ട്രയിലെ പരുത്തി മേഖല തകര്‍ത്തു കര്‍ഷക ആത്മഹത്യയിലേക്ക് നയിച്ചത് ബി.ടി വിത്തിനങ്ങളാണ്‌. കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകും എന്ന് മാത്രമല്ല മണ്ണിന്റെ ജൈവ ഘടന തകരുകയും ചെയ്യും. ലാഭ കൊതിയന്മാര്‍ക്ക്  മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ ചെറുക്കാന്‍ ഒന്നിച്ചുനരണം. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തമായി ബി.ടി വിത്തിനങ്ങള്‍ മാറുമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏറണാകുളം സെന്റ്‌ ആല്‍ബാര്‍ട്ട് കോളേജ് പ്രോഫെസര്‍  ഡോ. ജയിംസണ്‍, ഉഷ (തണല്‍) , പി. പ്രസാദ്‌ (ജനയുഗം), വൈ. ഇര്‍ഷാദ് (സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭ അംഗം), കെ. സജീദ് (സോളിഡാരിറ്റി ദക്ഷിണ മേഖല സെക്രട്ടറി ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Wednesday, January 13, 2010

കുമരകം മെത്രാന്‍ കായല്‍:സോളിഡാരിറ്റി വസ്തുതാന്വേക്ഷണ സംഘം സന്ദര്‍ശിച്ചു



കോട്ടയം :ഇനിയും നശിപ്പിക്കപ്പെട്ടിട്ടില്ലാത്ത പ്രക്രുതിയുടെ നന്മകള്‍ ആസ്വദിച്ചുകൊണ്ടാണ്‌ സോളിഡാരിറ്റി ജില്ലാസമിതിയുടെ നേത്രുത്വത്തിലുള്ള വസ്തുതാന്വേക്ഷണ സംഘം കുമരകം മെത്രാന്‍ കായല്‍ പ്രദേശം സന്ദര്‍ശിച്ചത്.കേരളീയ സമൂഹത്തിന്റെ സാംസ്കാരിക അധപതനത്തിന്റെ ഗതിവേഗം കൂട്ടുന്ന ടൂറിസം പദ്ധതി തന്നെയാണ്‌ കുമരകം പ്രദേശത്തിന്റെയും ഹരിത ഭംഗിയെ തകര്‍ക്കുവാന്‍ തയ്യാറായി നില്‍ക്കുന്നത്.വേമ്പനാട് കായലിനോട് ചേര്‍ന്നു കിടക്കുന്നു മെത്രാന്‍ കായല്‍ പ്രദേശം,417 ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ നികത്തി ഗോള്‍ഫ് കോഴ്സ് അടക്കമുള്ള ഹോട്ടല്‍-റിസോര്‍ട്ട് നിര്‍മ്മിക്കുവാനാണ്‌ ഒരു ബഹുരാഷ്ട്ര കമ്പനി ശ്രമിക്കുന്നത്.അവര്‍ ഇതിനകം തന്നെ ഏകജാലക സം‌വിധാനം വഴി വ്യവസായ വകുപ്പിന്‌ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അടക്കം അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സോളിഡാരിറ്റി വസ്തുതാന്വേക്ഷണ സംഘം പ്രദേശം സന്ദര്‍ശിച്ചത്‌.ആദ്യ കാഴ്ച്ചയില്‍ തന്നെ മെത്രാന്‍ കായല്‍ പ്രദേശത്തിന്റ് പരിസ്ഥിതി പ്രാധാന്യം മനസ്സിലാകും,അടുത്ത കാലം വരെ ഒരുപ്പൂ ക്രിഷിയും,ബാക്കി സമയങ്ങളില്‍ മത്സ്യ ക്രിഷിയും നടത്തിയിരുന്ന മെത്രാന്‍ കായല്‍ പ്രദേശം ഇല്ലാതാക്കി അവിടെ റിസോര്‍ട്ട് സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല.പ്രോജക്ട് സമര്‍പ്പിച്ചിരിക്കുന്ന കമ്പനി കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂമി എന്നാണ്‌ മെത്രാന്‍ കായലിനെ വിശദീകരിക്കുന്നത്,എന്നാല്‍ മെത്രാന്‍ കായല്‍ കായല്‍ തന്നെയാണ്‌ എന്നുള്ളതാണ്‌ വസ്തുത.പ്രക്രുതി സന്തുലനത്തിന്‌ ഒരു കോട്ടവും വരുത്താതെ വേലിയേറ്റ്,വേലിയിറക്കങ്ങള്‍ക്ക് അനുസരിച്ച് മടകുത്തി നെല്‍‌ക്രിഷിയും,മത്സ്യക്രിഷിയും നടത്തി വന്നിരുന്ന പ്രദേശം.
മണ്ണടിച്ച് കായല്‍ നികത്തി കടന്നു വരുന്ന ടൂറിസം വികസനം മണ്ണിന്റെ മക്കളെയും,അവരുടെ ജീവിതരീതിയെയും,സംസ്കാരത്തെയും,കുമരകത്തിന്റെ ജൈവ വൈവിദ്ധ്യത്തെയുമാണ്‌ മണ്ണിനടിയിലാക്കുന്നത്,ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം. വൈവിധ്യം നിറഞ്ഞ വേമ്പനാട് കായല്‍ പ്രദേശങ്ങള്‍ ഏതൊരു മനുഷ്യനും പ്രക്രുതിയൊരുക്കിയിരിക്കുന്ന ഒരു പാഠപുസ്തകമാണ്‌.കക്കയുടെയും,കണ്ടലിന്റെയും,കരിമീനിന്റെയും,അപൂര്‍‌വ്വസസ്യങ്ങളുടെയും കലവറയാണ്‌ വേമ്പനാട്ട്‌ കായല്‍.അതു പോലെ തന്നെയാണ്‌ പ്രക്രുതിയൊരുക്കുന്ന വിഭവങ്ങളില്‍ നിന്നും ജീവിതം കരുപ്പിടിപ്പിക്കുന്ന കുമരകത്തെ മനുഷ്യരും.

ഇപ്പോള്‍ തന്നെ റിസോര്‍ട്ടുകളുടെ കടന്നു കയറ്റവും,വേമ്പനാട്ടു കായലിലൂടെ അലസ ഗമനം നടത്തുന്ന കൊട്ടാര സമാനമായ കെട്ടുവള്ളങ്ങളും പ്രക്രുതിക്കു്‌ വരുത്തിയ നാശങ്ങള്‍ നമുക്കു കാണുവാന്‍ കഴിയും.അതിലൊന്നാണ്‌ തീരത്ത് അടിഞ്ഞു കൂടിയിരിക്കുന്ന വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍.നശിപ്പിക്കപ്പെടുന്ന സസ്യസമ്പത്ത്,കായലില്‍ കുറഞ്ഞു വരുന്ന മത്സ്യസമ്പത്ത് ഇവയൊക്കെ പ്രദേശ വാസികളുടെ മാത്രം ഭീതിയായി ഒടുങ്ങരുത്,ജാഗ്രത്തായി മുഴുവന്‍ മനുഷ്യരും ഉണ്ടാകണം.

മെത്രാന്‍ കായലിന്റെ സിംഹഭാഗവും കമ്പനി വാങ്ങി കഴിഞ്ഞു എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌.ഇനിയും വില്‍ക്കുവാന്‍ തയ്യാറല്ലാത്ത ഒന്നു രണ്ടു വ്യക്തികള്‍ കൂടിയുണ്ട്.പഞ്ചായത്ത് അധിക്രിധര്‍ റിസോര്‍ട്ട് പ്രോജക്ടിന്‌ അനുമതി നല്‍കില്ല എന്നു പറയുന്നുണ്ടെങ്കിലും പ്രദേശവാസികള്‍ അതു മുഖവിലക്കെടുത്തിട്ടില്ല.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിന്റെ പിന്നാമ്പുറ്ത്തുണ്ടെന്നു തന്നെ നാട്ടുകാര്‍ വിശ്വസിക്കുന്നു.പത്തു പേരടങ്ങിയ വസ്തുതാന്വേക്ഷണ സംഘത്തിന്‌ ജില്ലാ പ്രസിഡണ്ട് അഷറഫ്.പി.എസ്,ജനറല്‍ സെക്രട്ടറി പി.എ.നിസ്സാം എന്നിവര്‍ നേത്രുത്വം നല്‍കി.




Wednesday, January 6, 2010

കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തം : സോളിഡാരിറ്റി ജനകീയ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു


കൊല്ലം: കരുനാഗപ്പള്ളി പുത്തന്‍ തെരുവ് ടാങ്കര്‍ ദുരന്തതിലുണ്ടായ നഷ്ടം കണ്ടെത്താന്‍ സോളിഡാരിറ്റി കൊല്ലം ജില്ല സമിതി നേതൃത്വത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ആക്ടിംഗ് ചെയര്‍മാന്‍ ഡോ.എസ്.ബലരാമന്‍ ചെയര്‍മാനും എ. അബ്ദുള്ള മൌലവി കണ്‍വീനറും ആയ ജനകീയ അന്വേഷണ സമിതി രൂപീകരിച്ചു.  തെളിവെടുപ്പിനായി ദുരന്ത പ്രദേശങ്ങളും മരിച്ചവരുടെ വീടുകളും സമിതി സന്ദര്‍ശിച്ചു. പരിക്കേറ്റു ചികിത്സയിലുള്ളവരെ സംഘം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വ്യവസായ - വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ സംഘം നേരിട്ട് സന്ദര്‍ശിച്ചു വിലയിരുത്തി. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചു വിശദമായ റിപ്പോര്‍ട്ട്‌ ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. സര്‍ക്കാര്‍ കണക്കാക്കിയ  നാശനഷ്ടകണക്കു യാഥാര്‍ത്യവുമായി  ബന്ധമില്ലതതാനെന്നു പ്രാരംഭ സന്ദര്‍ശനത്തില്‍ തന്നെ അന്വേഷണ സംഘത്തിനു ബോധ്യമായതായി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.എസ്.ബലരാമന്‍ പറഞ്ഞു. പൊതു ജനങ്ങളില്‍നിന്നും കമ്മീഷന്‍ തെളിവുകള്‍ ശേഖരിച്ചു. 
അന്വേഷണ സംഘത്തില്‍ കെ.പി മുഹമ്മദ്‌, Adv ജയകുമാര്‍ , Adv ഓ. ഹാരിസ്, ഓടനാവട്ടം വിജയ പ്രകാശ്‌, എം.എസ്. ജയപ്രകാശ്, ഓ.ഖാലിദ്‌, എം. അബ്ദുസ്സമദ്, എ .എ. കബീര്‍, Adv സജീബ്, എസ്.ബാബുജി, എ. കയാബ്, ഇ. ശംസുദ്ധീന്‍, അബ്ദു സമദ് ഇടക്കുലങ്ങര , ബി.എം സാദിക്ക്, അനീഷ്‌ യുസുഫ് എന്നിവര്‍ അംഗങ്ങളാണ്.

Friday, January 1, 2010

ലിബര്‍ഹാന്‍ കമ്മീഷനു വേണ്ടി ചെലവാക്കിയ എട്ടു കോടി രൂപ എ.ഐ.സി.സി തിരിച്ചടക്കണം: ഹമീദ് വാണിമേല്‍



കൊല്ലം : ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പെറ്റി കേസ് പോലും എടുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനു കഴിയാത്ത സാഹചര്യത്തില്‍ ലിബര്‍ഹാന്‍ കമ്മീഷനു വേണ്ടി ചെലവാക്കിയ എട്ടു കോടി രൂപ എ.ഐ.സി.സി പൊതു ഖജനാവിലേക്ക്  തിരിച്ചടക്കണമെന്നു  ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍. സോളിഡാരിറ്റി ദക്ഷിണ മേഖല കൊല്ലത്ത് സംഘടിപ്പിച്ച ലിബര്‍ഹാന്‍-തീവ്രവാദം നിയമ വാഴ്ചയും ഭരണകൂട തന്ത്രങ്ങളും എന്ന പൊതു സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് ചിലര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഗോള അടിസ്ഥാനത്തില്‍ നടക്കുന്ന സാമ്രാജ്യത്ത ഗൂടലോചനയുടെ  ഭാഗമാണ് ഇത്. മീഡിയയും പോലീസും  കോണ്‍ഗ്രസ്‌ നേതാക്കളും ഇത് ഏറ്റുപിടിക്കുന്നു. എല്ലാ കേസും തടിയന്ടവിട നസീറിന്റെ  തലയില കെട്ടി വയ്ക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര് ആക്രമണവും ആസൂത്രണം ചെയ്തത് സൂഫിയും നസീറും ആണെന്നും താമസിയാതെ കേള്‍ക്കേണ്ടിവരും. ഇന്ത്യയില്‍  തീവ്രവാദ കേസുകള്‍ പൊട്ടി പുറപ്പെട്ടതു ഇസ്രയേലുമായും  അമേരിക്കയുമായും ആയുധ ഇടപാടുകള്‍ തുടങ്ങിയ ശേഷമാണ്. കേരളത്തിലെ ചെറിയ കേസുകള്‍ എന്‍.ഐ.എ അന്വേഷിക്കുമെന്ന് പറയുമ്പോള്‍ ഗുജറാത്ത്‌ കലാപം, ആര്‍ .എസ്.എസ്. ആസ്ഥാനത്തെ സ്ഫോടനം,പാര്‍ലമെന്റ്ആക്രമണം എന്നിവ എന്തുകൊണ്ടാണ് എന്‍.ഐ.എ അന്വേഷിക്കതെതെന്നും അദ്ദേഹം ചോദിച്ചു.
 കേരളം തീവ്രവാദത്തെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആണെന്ന സംഘപരിവാര്‍ പ്രചരണം ഇപ്പോള്‍ ഏറ്റുപിടിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ബി.ജെ.പി പ്രചാരണത്തിന് ആക്കം കൂട്ടുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം.സാജിദ് അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയിക്കുന്നത് ബി.ജെ.പി ആണോ എന്ന് വ്യക്തമാക്കണം. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊരിടത്തും മുസ്ലിം സമുദായത്തിന്റെ ഭാഗത്ത്‌ നിന്ന് ആക്രമം ഉണ്ടായില്ല. എന്നിട്ടും കേരളത്തില്‍ അക്രമം ഉണ്ടായതു തങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന് അവകാശപ്പെടുന്ന സമുദായ പാര്‍ടി ജനാധിപത്യപരമായി പ്രതികരിക്കേണ്ട ആവാസം പോലും നഷ്ടപ്പെടുത്തി കോണ്‍ഗ്രസിന്റെ മുന്നില്‍ നട്ടെല്ല് പണയം വച്ച് നിന്നവരാണ്. മുസ്ലിം സമുദായത്തിന് വേണ്ടത് സ്കൊലര്ഷിപ്പുകളല്ല. മന്യംമായി ജീവിക്കാനുള്ള അവകാശമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്ത്.
ഇസ്രയേല്‍ ബന്ധമുള്ള ഏറണാകുളം കേന്ദ്രമാകിയ ഒരു കേന്ദ്രമന്ത്രിയും ചില പോലീസ് ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് നുണ ആവര്‍ത്തിച്ച്‌ പറയുന്ന ഗീബത്സിന്റെ തന്ത്രം പ്രയോഗിച്ചു സൂഫിയ മദനിയെ കര്‍ണാടകത്തിന് കൈമാറാനുള്ള നീക്കമാണ് നടത്തിയതെന്ന് ചടങ്ങില്‍ സംസാരിച്ച ജമഅത് കൌന്‍സില്‍ സംസ്ഥാന സെക്രട്ടറി  കെ.പി  മുഹമ്മദ്‌ പറഞ്ഞു. ഖദരിനെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഉനിഫോരം ആക്കിയവരാണ് സംഘപരിവാര്‍ വാദം ഉയര്‍ത്തിപിടിച്ചു മുസ്ലിം വേട്ടയ്ക്കിറങ്ങുന്നത്.
കേരള പോലീസിന്റെ അന്വേഷണത്തെ കേരള ഭരണക്കാര്‍ സ്വാധീനിക്കുമെന്ന്  പറയുന്നവര്‍ ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടക ഗുജറാത്ത്‌ പോലീസ് പറയുന്നതും പറയുന്ന കഥകളാണ്  വിശ്വസിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എ. ഷഫീക് പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ഭരണത്തെ ഒതുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന  കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഏജന്‍സി എന്‍. ഐ.എ സ്വാധീനത്തിനു  വഴങ്ങില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും. ഇതുവരെ മതേതര പക്ഷത്തു നിന്ന് എന്ന് ൬തൊന്നിപ്പിച ചിലര്‍ക്ക് ഇപ്പോള്‍ യു.ഡി.എഫ് പ്രവേശനം കിട്ടിയപ്പോള്‍ നിറം മാറുന്നത് കാണാന്‍ കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീതികേടുകള്‍ കണ്ടു മിണ്ടാതിരിക്കനവില്ല. ലോകസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗൂഡ തന്ത്രം എന്നും ആവര്തിക്കാമെന്ന്  മോഹിക്കേണ്ട. ഒരു സമുദായത്തെ അടച്ചു ആക്ഷേപിച്ചു മറ്റു സമുദായങ്ങളുടെ വോട്ട് ധ്രൂവീകരിക്കമെന്ന വിചാരം കേരളത്തില്‍ നടക്കില്ല. നുണകള്‍ പ്രചരിപ്പിച്ചു ആഘോഷിക്കുന്ന മീഡിയ രാജ്യത്തു സമധാനം തകര്‍ക്കുകയാണ്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ അധികരികമെന്ന മട്ടില്‍ വിളമ്പി  ജനങ്ങളെ പരിഭ്രാന്തരാക്കി ഒരു സമുദായത്തെ സംശയത്തോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നു. പകല്‍ പോലെ തെളിഞ്ഞ ബാബറി ധ്വംസകരെ പ്പറ്റി കണ്ടെത്തിയ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്‌ മുക്കിയ  മീഡിയ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിസ്വസിക്കനകാത്ത കഥകള്‍ മേനെഞ്ഞുണ്ടാകി വിതരണം ചെയ്യുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം.സലിം കുമാര്‍, എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ അസ്ലം , സോളിഡാരിറ്റി ദക്ഷിണ മേഘല സെക്രട്ടറി കെ.സജീദ്, കൊല്ലം ജില്ല പ്രസിഡന്റ്‌ അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു.