Thursday, December 10, 2009

ചെങ്ങറ സമര ഭൂമിയില്‍ മാധ്യമ വെളിച്ചവുമായി സോളിഡാരിറ്റി





പത്തനംതിട്ട : ചെങ്ങറ സമരഭൂമിയില്‍ സോളിഡാരിറ്റി സമര സേനാനികള്‍ക്കായി മാധ്യമം ദിനപത്രം നിത്യേനെ എത്തിക്കാന്‍ സംവിധാനമുണ്ടാക്കി. സമര ഭൂമിയിലെ ആറു കൌണ്ടറിലും ദിവസവും പത്രം എത്തിക്കാനുള്ള സംവിധാനമാണ് സോളിഡാരിറ്റി ഒരുക്കിയത്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദില്‍ നിന്ന് മുന്നാം കൌണ്ടര്‍ കണ്‍വീനര്‍  അജേഷ് ഏറ്റു  വാങ്ങിയാണ് പദ്ധതി ഉത്ഘാടനം ചെയ്തത്. സമരത്തിന്റെ ഭൂമികയില്‍ സമര പോരാളികല്‍ക്കൊപ്പം സോളിഡാരിറ്റി കൈകോര്‍ത്തു മുന്നോട്ടു വരുമെന്ന് ടി.മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. കേരളത്തിലെ സുമനസ്സുകള്‍ സമരതോടോപ്പമുണ്ട് . ആര്‍ജവത്തോടെ ഉറച്ചുനില്‍ക്കാന്‍ പിന്തുണ നല്‍കുന്ന, സമരം മുന്നോട്ടു വച്ച രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന പത്രമാണ്‌ മധ്യമെമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരത്തിന്റെ തുടക്കം മുതല്‍ സമരത്തിന്‌ പിന്തുണ നല്‍കിയ പത്രം മാധ്യമവും സമരത്തെ കേരളമാകെ ഏറ്റെടുക്കാന്‍ പാകത്തില്‍ മാറ്റിയെടുത്തത് സോളിഡാരിറ്റിയും ആണെന്ന് സമര സമിതി നേതാവ് അച്യുതന്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന  പ്രതിനിധി സഭ അംഗം ഹാഷിം പലോദു  സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌  റഷീദ് പി.എച്., സെക്രട്ടറി നസീര്‍ , ഷാജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Tuesday, December 8, 2009

കൊല്ലം നഗരസഭയുടെ ജനവിരുദ്ധ തുഗ്ലക്ക് പരിഷ്കാരങ്ങള്‍ക്കെതിരെ സോളിഡാരിറ്റി പ്രതീകാത്മക ശവഘോഷയാത്ര നടത്തി.



കൊല്ലം: നഗര വികസനത്തിന്റെ പേരില്‍ എ.ഡി.ബി യില്‍ നിന്ന് വായ്പ്പ വാങ്ങി നഗരത്തെ നരകതുല്യമാകിയ കൊല്ലം നഗരസഭയുടെ ഭ്രാന്തന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ സോളിഡാരിറ്റി കൊല്ലം ഏരിയ കമ്മിറ്റി പ്രതീകാത്മകമായി നഗര ഭരണത്തിന്റെ ശവമഞ്ചം  ചുമന്നു ശവഘോഷയാത്ര നടത്തി. ചിന്നക്കടയില്‍ നിലവിലുണ്ടായിരുന്ന ബസ്‌ സ്റ്റാന്റ് പൊളിച്ചു നീക്കി യാത്രക്കാരെ കൊടും ദുരിതത്തിലേക്ക് വലിച്ചെറിഞ്ഞ കൊല്ലം നഗരസഭാ നശീകരണ സഭയായി മാറിയതായി ഘോഷയാത്ര ഉത്ഘാടനം ചെയ്ത സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ.സജീദ് പറഞ്ഞു. റയില്‍വേയില്‍  നിന്ന് സ്ഥലം ഉറപ്പു വരുത്താതെ റെയില്‍വേ ഭൂമിയിലൂടെ അടിപ്പാത പണിയാനായി ബസ്‌ സ്റ്റാന്റ് പൊളിച്ച നടപടി എ.ഡി.ബി യുടെ കമ്മീഷന്‍ പറ്റാന്‍ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റി ആശ്രാമം  മുനീശ്വരന്‍ കോവില്‍ റോഡ്‌ മരൂഭൂമി പോലെയാക്കി. കടല്‍ നികത്തി ബസ്‌ സ്റ്റാന്റ് പണിയാന്‍ തങ്കശേരിയില്‍ ശ്രമിച്ചത്‌ കോടതി തടഞ്ഞു. ആണ്ടമുക്കം ബസ്‌ സ്റ്റാന്റ് നിര്‍മ്മാണം  പൂര്‍ത്തിയാക്കും മുന്‍പ് സിറ്റി ബസ്‌ അടക്കം എല്ലാ ബസ്‌കളും അതുവഴി തിരിച്ചു വിട്ടതുമൂലം നഗരത്തിലെ യാത്ര ദുരിതമാക്കി. കായല്‍ നികത്ജി വിമാന താവളം പണിയാന്‍ തുടങ്ങിയത് പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഇങ്ങനെ നിരവധി തുഗ്ലക്ക് പരിഷ്കാരങ്ങള്‍ വരുത്തിയ നഗരസഭാ വികസന ഭീകരതയുടെ പ്രതീകമായി മാറിയെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ഭരണ പക്ഷവും പ്രതിപക്ഷവും ഒരേ തൂവല്‍ പക്ഷികളെപ്പോലെ ജനദ്രോഹ സമീപനവുമായി മുന്നോട്ടു പോകുമ്പോള്‍ ശ്ക്ടമായ ജനകീയ ചെറുത്‌ നില്‍പ്പിനു എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ചടങ്ങില്‍ ആശംസ പ്രസംഗം നടത്തിയ ഓടനാവട്ടം വിജയപ്രകാശ് പറഞ്ഞു. സോളിഡാരിറ്റി കൊല്ലം ജില്ല പ്രസിഡന്റ്‌ അബ്ദു സമദ്, ജനറല്‍ സെക്രട്ടറി ബി.എം. സാദിക്ക്, ഏരിയ പ്രസിഡന്റ്‌ അനീഷ്‌ യൂസുഫ്, എസ്.ഐ.ഓ ജില്ല പ്രസിഡന്റ്‌ സലാഹുദ്ധീന്‍ എന്നിവര്‍ അഭിസംബോധന ചെയ്തു. ബസ്‌ സ്റ്റാന്റ് നഷ്ടപ്പെട്ടതിനാല്‍ പൊരി വെയിലത്ത്‌ നില്‍ക്കുന്ന യാത്രക്കാര്‍ പ്രതിക്ഷേധ സൂചകമായി ചേമ്പില തലയില്‍ ചൂടി സോളിഡാരിറ്റി സമരത്തിന്‌ ഐക്യദാര്‍ഡ്യം അറിയിച്ചു.


Friday, December 4, 2009

പാലോളി റിപ്പോര്‍ട്ട്‌ അടിയന്തിരമായി നടപ്പാക്കുക ; ജില്ല ആസ്ഥാനങ്ങളിലേക്ക് യുവജന രോക്ഷം ഇരമ്പിയ മാര്‍ച്ച്‌


തിരുവനന്തപുരം:  സച്ചാര്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ പ്രായോഗിക നിര്ധേശങ്ങള്‍ക്കായി നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ 20 മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത ഇടതു ഗവര്‍മെന്റിന്റെ നയത്തിനെതിരെ കേരളത്തിലെ ജില്ല  ആസ്ഥാനങ്ങളിലേക്ക് സോളിഡാരിറ്റി നടത്തിയ മാര്‍ച്ച്‌ ഭരണകൂടത്തിനു ശക്തമായ താക്കീതായി. രേപോര്‍തിന്മേല്‍ അടിയന്തിര നടപടികള്‍ എടുത്തില്ലെങ്കില്‍  ശക്തമായ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് മാര്‍ച്ചുകള്‍ മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള  5 ജില്ല ആസ്ഥാനങ്ങളിലേക്ക്  നടന്ന മാര്‍ച്ചുകളില്‍ നൂറു കണക്കിന് യുവാക്കള്‍ അണിനിരന്നു. കൊല്ലം ജില്ല മാര്‍ച്ച്‌ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സലാമും പത്തനംതിട്ടയില്‍ സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദും , ആലപ്പുഴയില്‍ കെ.കെ. ബഷീറും, ഇടുക്കിയില്‍ കെ.എ ഫിറോസും, കോട്ടയത്ത്‌ സലിം മന്പാടും  ഉത്ഘാടനം നടത്തി. വിവിധ സംഘടന നേതാക്കളായ പി. രാമഭദ്രന്‍ (കെ.ഡി.എഫ്), അബ്ദുല്‍ മജീദ്‌ (മെക്ക) , ഓടനാവട്ടം  വിജയപ്രകാശ് , എന്‍. യു. ജോണ്‍, ഐവര്കാല ദിലീപ്, അബ്ദുല്‍ റഷീദ് മൌലവി തുടങ്ങിയവര്‍ മാര്‍ച്ചുകളില്‍ പങ്കെടുത്തു. 








Monday, November 30, 2009

ഒരു ഗ്രാമത്തിന്റെ ആഘോഷമായി കായിക പ്രതിഭയ്ക്ക് സോളിഡാരിറ്റി ഒരുക്കിയ സ്വീകരണം


വര്‍ക്കല: വര്‍ക്കലയിലെ ചാരുന്കുഴി കോളനിയിലെ ചെറിയ കുടിലില്‍ നിന്ന് ദേശീയ ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയെത്തിയ ബി.എസ് വിനീത  എന്ന ഒന്‍പതാം ക്ലാസ്സ്കാരിക്ക് സോളിഡാരിറ്റി വര്‍ക്കല ഏരിയ കമ്മിറ്റി ഒരുക്കിയ സ്വീകരണം ചാരുന്കുഴി ഗ്രാമമാകെ ഉത്സവമായി കൊണ്ടാടി. ദളിത് സമൂഹത്തില്‍ പിറന്നതുകൊണ്ട്‌ അവഗണ ഏറെ എട്ടുവങ്ങേണ്ടിവന്ന ഈ കായിക പ്രതിഭ മെഡല്‍ നേട്ടവുമായി ജന്മനാടിലെതിയിട്ടും വേണ്ട അംഗീകാരം ആരും നല്‍കിയില്ല. ഇതറിഞ്ഞ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇലകമന്‍ ഗ്രാമ പഞ്ചയ്ത്തുമായും വിവിധ രാഷ്ട്രീയ നേതാക്കളുമായും സംസാരിച്ചെങ്കിലും അനുമോനമോ  സ്വീകരമോ സംഘടിപ്പിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. അതിനാല്‍ സോളിഡാരിറ്റി നേരിട്ട് സ്വീകരണ പരിപാടി സംഘടിപ്പിക്കുകയാണ് ചെയ്തത്. ഒരു ഗ്രാമമാകെ പങ്കെടുത്ത സ്വീകരണ പരിപാടി അവഗണന നേരിടുന്ന ഒരു സമൂഹത്തിന്റെ ശക്തമായ പ്രതികരണം കൂടിയായി. 
അയിരൂരില്‍ നിന്ന് നൂറുകണക്കിന് ബഹുജനങ്ങളുടെ അകമ്പടിയോടെയാണ് ബി.എസ് വിനീതയെ സ്വീകരണ സ്ഥലമായ ചാരുന്കുഴിയിലെക്കെതിച്ചത്. പരന്പരാഗത വാദ്യമേളങ്ങളുടെ അകന്പടിയോടെ  നാട്ടുകാരും സഹപാഠികളും ഘോഷയാത്രയില്‍ അണിചേര്‍ന്നു. സോളിഡാരിറ്റി നല്‍കിയ ഉപഹാരം വര്‍ക്കല കഹാര്‍ എം.എല്‍.എ വിനീതക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പത്മാക്ഷി ടീച്ചര്‍ യോഗം ഉത്ഘാടനം ചെയ്തു. സോളിഡാരിറ്റി മേഘല സെക്രട്ടറി കെ.സജീദ് മുഖ്യ പ്രഭാഷണം നടത്തി. തിരുവനതപുരം ജില്ല പഞ്ചായത്ത്‌ അംഗം രഞ്ജിത്ത് സോളിഡാരിറ്റി നല്‍കിയ കാശ് അവാര്‍ഡ്‌ സമ്മാനിച്ചു. സി.പി.എം നേതാവ് രാജീവ്‌, കോണ്‍ഗ്രസ്‌ നേതാവ് സന്തോഷ്‌ , ബി.ജെ.പി. നേതാവ് സജീവ്‌ , സ്കൂള്‍ ഹെട്മിസ്ട്രെസ്സ് ബീന, ജമാഅത്തെ ഇസ്ലാമി ഏരിയ അസി. ഓര്‍ഗനൈസര്‍ സവാദ് ഹാജി ,സോളിഡാരിറ്റി വര്‍ക്കല ഏരിയ പ്രസിഡന്റ്‌ അനസ് , ഏരിയ സെക്രട്ടറി മനാഫ് , യൂനിറ്റ്  പ്രസിഡന്റ്‌ ഹരൂണ്‍ ലാല്‍  തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.





Monday, November 23, 2009

ഹൈവേ വികസനത്തിന്റെ മറവില്‍ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല : സോളിഡാരിറ്റി സമര സമ്മേളനം


 കൊല്ലം : ദേശീയ പാത വികസനത്തിന്റെ മറവില്‍ സാധാരണക്കാരെ കുടിയൊഴിപ്പിചു  കുത്തകകള്‍ക്ക് റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന്  സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എ ഷഫീക് പ്രസ്താവിച്ചു. സോളിഡാരിറ്റി കൊല്ലം ജില്ല സമിതി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച സമര സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം പോലെ ഭൂമി ശാസ്ത്ര പരമായി ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്ന സംസ്ഥാനത്ത് 45 മീറ്റര്‍ 4 വരി പാത  നിര്‍മ്മിക്കാന്‍ ഏറ്റെടുക്കുന്നത് അപ്രായോഗികമാണ്. ദേശീയ റോഡ്‌ കോണ്‍ഗ്രസിന്റെ മനുഅല്‍ പ്രകാരം വേണ്ട 30 മീറ്റര്‍ മതിയാകും നാല് വരി പാതയ്ക്ക്.  കേരളത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ മനസ്സിലാക്കാതെയുള്ള വികസനം അപകടകരമാണ്. ബി.ഓ.ടി അടിസ്ഥാനത്തില്‍ റോഡുകള്‍ പണിയുന്നത് പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണ്. വഴി നടക്കാനുള്ള അവകാശം സമരത്തിലൂടെ നേടിയെടുത്ത കേരളത്തില്‍ വെന്ന്ടും അതിനായി ഒരു പോരാട്ടത്തിനു സര്‍ക്കാര്‍ ഇടവരുത്തരുത് . അങ്ങനെ വന്നാല്‍ സാമൂഹ്യ പ്രത്യഘതത്തിനു സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുനരധിവാസം ഉറപ്പാക്കാതെ ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കാന്‍ അനുവടിക്കില്ലന്നു ഹൈവേ ആക്ഷന്‍ ഫോറം പ്രസിഡന്റ്‌ പ്രകാശ്‌ മേനോന്‍ പറഞ്ഞു. നക്കാപിച്ച നഷ്ടപരിഹാരം നല്‍കി ജങ്ങളെ വന്ചിക്കള്‍ ഇനി നടക്കില്ല. ജീവന്‍ ബലി കൊടുത്തും നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കംന്‍ മുന്നോട്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തൂ. സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ. സജീദ്, ജമ അതെ ഇസ്ലാമി കൊല്ലം ജില്ല പ്രസിഡന്റ്‌ ഇസ്മയില്‍ ഖനി, എസ്.ഐ.ഓ ജില്ല വൈസ് പ്രസിഡന്റ്‌ മുബക്ഷിര്‍ ശേര്‍ക്കി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌ അബ്ദുസ്സമദ്, ജില്ല ജനറല്‍ സെക്രട്ടറി സാദിക്ക്, അഡ്വ സജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
സമരസംഘങ്ങള്‍ക്ക് പിന്തുണയുമായി സമര പ്രയാണം
കൊല്ലം: ദേശീയ പാത  വികസിപ്പിക്കുക ; വില്‍ക്കരുത് എന്നാവശ്യപ്പെട്ടു സോളിഡാരിറ്റി കൊല്ലം ജില്ല സമിതി പാരിപ്പള്ളി മുതല്‍ ഓച്ചിറ വരെ നടത്തിയ സമര പ്രയാണം ഹൈവേ വികസനത്തിന്റെ മറവില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ആയിരങ്ങുള്‍ക്കുള്ള ഐക്യടര്‍ദ്യ പ്രയാണമായി മാറി. പാരിപ്പള്ളിയില്‍ സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി  കെ.സജീദ് ജാഥ ഉത്ഘാടനം ചെയ്തു. ഹൈവേ ആക്ഷന്‍ ഫോറം സെക്രട്ടറി സുന്ദരേശന്‍ പിള്ള , വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സശി ധരന്‍ സോളിഡാരിറ്റി കൊല്ലം ജില്ല പ്രസിഡന്റ്‌ അബ്ദുസ്സമദ് എന്നിവര്‍ ഉത്ഘാടന സമ്മേളനത്തി സംസാരിച്ചു. കല്ലുവാതുല്‍ക്കല്‍, ചാത്തനൂര്‍, കൊട്ടിയം, ഉമയനല്ലോര്‍, ആയത്തില്‍, രാമന്കുലങ്ങര, ചവറ എന്നിവിടങ്ങളില്‍ ജാഥക്ക് വന്‍ വരവേല്‍പ്പ് നല്‍കി. വ്യാപാരികളും ഹൈവേ അക്ഷം ഫോറം പ്രവര്‍ത്തകരും ജാത കാപ്ത്യന്‍ സിനി ഹമീദിനെ ഹാരാര്‍പ്പണം ചെയ്തു ജാഥയെ സ്വീകരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കെ. ഫിറോസ്‌,  ബി.എം സാദിക്ക്, അനേഷ് കന്നനലൂര്‍, സാബിര്‍ തുടങ്ങിയര്‍ സംസാരിച്ചു. എല്ലാ കേന്ദ്രങ്ങളിലും  വ്യാപാരി നേതാക്കളും ഹൈവേ ആക്ഷന്‍ ഫോറം പ്രവര്‍ത്തകരും ജാഥയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഓച്ചിറ മുതല്‍ കരുനാഗപ്പള്ളി  വരെ പടയത്രയായാണ് പ്രയാണം കടന്നു പോയത്.  കരുനാഗപ്പള്ളിയില്‍ സമര  സമ്മേളനത്തോടെയാണ്   പ്രയാണം സമാപിച്ചത്.  







Wednesday, November 18, 2009

ദലിത് തീവ്രവാദം എന്ന പ്രയോഗം പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമം : അജിത്‌ സാഹി




വര്‍ക്കല: ദലിത് തീവ്രവാദം  എന്ന പ്രയോഗത്തിലൂടെ  പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമമാണ് തുരന്നുകാട്ടപ്പെടുന്നത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അജിത്‌ സാഹി അഭിപ്രായപ്പെട്ടു.  ദലിത് വേട്ടക്കെതിരെ വര്‍ക്കലയില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒരാളില്‍ കുറ്റം ആരോപിച്ചു തെളിവ് സൃഷ്ടിക്കുക എന്നതാണ് ഇന്ത്യന്‍ പോലീസ് പലപ്പോഴും സ്വീകരിക്കുന്ന രീതി. ഇതിന്റെ ഇരകള്ക്കപ്പെടുക പിന്നാക്ക ജനവിഭാഗങ്ങളും. ഇവടെത്തെ ജനാധിപത്യ ഭരണകൂടങ്ങള്‍ പോലീസ് ഭാഷ്യം ഏറ്റുപിടിക്കുന്നു. പോലീസ് രാജ് ആണ്  ഇവിടെയുള്ളത്. ഇതിനെതിരെ എല്ലാ വിഭാഗം ജനതയും ഒന്നിച്ചു അണിനിരക്കണം. വര്കലയില്‍ ഒരു കൊലപാതകത്തിന്റെ പേരില്‍ കുറ്റക്കാരെ കണ്ടു പിടിക്കുന്നതിനു പകരം ഒരു തെളിവുമില്ലാതെ കുറെ പേരെ അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നു. ഒരു സംസ്ഥാനത്തെ ഡി.ജി.പി. നേരിട്ട് പത്ര സമ്മേളനം നടത്തി ഒരു സംഘടനെയെ തീവ്രവാദികള്‍ എന്ന് മുദ്രയടിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. മീഡിയകള്‍ അതേറ്റു പിടിക്കുന്നു. സത്യം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവഗണന ഭീകരതയുടെ ഇരകളാണ് ദലിതര്‍ എന്നും അതില്‍ നിന്ന് സ്വയം പുറത്തേക്കുള്ള വഴികള്‍ തേടുമ്പോള്‍ അടിച്ചമാര്‍ത്തുകയാണ് ഭരണകൂടങ്ങള്‍ എന്നും അധ്യക്ഷം വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം . സാജിദ് അഭിപ്രായപ്പെട്ടു.  വര്‍ക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, ദലിതരെ പീടിപ്പച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക ജാതി പീഡന വിരുദ്ധ നിയമം ഉപയോഗിച്ചേ കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിക്ഷേധ സംഗമത്തിലൂടെ സോളിഡാരിറ്റി ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയ പൊതു ബോധത്തിന്റെ അധസ്ഥിതരോടുള്ള സമീപനമാണ് വര്‍ക്കലയിലെ ദലിത് തീവ്രവാദം എന്ന പടത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബി.ആര്‍.പി ഭാസ്കര്‍ അഭിപ്രായപ്പെട്ടു. കേരളീയ സമൂഹത്തിനാകെ അപമാനമാണ് വര്‍ക്കലയില്‍ നടക്കുന്ന ദലിത് പീഡനങ്ങള്‍.
സി.ആര്‍. നീലകണ്ടന്‍, എം. ബി മനോജ്‌, അഡ്വ. ചന്ദ്രശേഖരന്‍, കരകുളം സത്യകുമാര്‍, യു. ഷൈജു, കെ.എ  . ഷഫീക്, ടി.മുഹമ്മദ്‌, ജെ.കെ . മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കോളനിയിലെ സന്ധ്യ തങ്ങള്‍ക്കു നേരിട്ട പോലീസ്  പീഡനത്തെക്കുറിച്ച്  വിവരിച്ചത്  പ്രതിക്ഷേധ സംഗമത്തില്‍ പങ്ങേടുത്ത നൂറു കണക്കിന് ആളുകളുടെ കണ്ണ് നിറയിച്ചു.പ്രതിക്ഷേധ സംഗമം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനു കരുത്തു  പകരാന്‍ ഉതകുമെന്നു വര്‍ക്കലയില്‍ തടിച്ചു കൂടിയ ജന സാഗരം സാക്ഷി







Saturday, November 14, 2009

ദളിത്‌ വേട്ട അവസാനിപ്പിക്കുക: വര്‍ക്കലയില്‍ നവംബര്‍ 17 ന്‌ പ്രതിഷേധ സംഗമം



തിരുവനന്തപുരം: വര്‍ക്കലയില്‍ പോലീസ്‌ നടത്തുന്ന ദളിത്‌ വേട്ട അവസാനിപ്പിക്കണമെന്ന്‌ സോളിഡാരിറ്റി ആവശ്യപ്പെട്ടു. പോലീസും സാമുഹ്യവിരുദ്ധ ശക്തികളും ഒത്തു ചേര്‍ന്ന്‌ ദളിതരെ അക്രമിക്കുകയാണ്‌. ദളിതര്‍ക്കെതിരെയുള്ള അതിക്രമത്തിന്‌ സാമൂഹ്യപിന്തുണ നേടിയെടുക്കാന്‍ ദളിത്‌ തീവ്രവാദം എന്ന പുതിയ പദപ്രയോഗം തന്നെ പോലീസ്‌ മെനഞ്ഞിരിക്കുകയാണെന്നും വൈസ്‌ പ്രസിഡന്റ്‌ കെ.എ. ഷെഫീഖ്‌, കെ. സജീദ്‌, എ. സുധീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പോലീസ്‌- ഗുണ്ടാ ശക്തികളുടെ ദളിത്‌ വേട്ട അവസാനിപ്പിക്കുക, ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക, അക്രമത്തിനിരയായവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ ഈ മാസം 17 ന്‌ വര്‍ക്കലയില്‍ പ്രതിഷേധ സംഗമം നടത്തും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും തെഹല്‍ക്ക എഡിറ്റര്‍ അറ്റ്‌ ലാര്‍ജുമായ അജിത്‌ സാഹി, ബി.ആര്‍.പി.ഭാസ്‌കര്‍, സി.കെ.ജാനു, സി.ആര്‍. നീലകണ്‌ഠന്‍, പാനിപ്ര ഇബ്രാഹീം മൗലവി, എം.ബി. മനോജ്‌ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.

Monday, November 9, 2009

വര്‍ക്കല സംഭവം സി ബി ഐ അന്വേഷിക്കുക - ദളിത്‌ ഐക്യദാര്‍ഢ്യ വേദി സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം അനുഷ്ടിച്ചു

തിരുവനന്തപുരം : വര്‍ക്കല സംഭവം സി ബി ഐ അന്വേഷിക്കുക , കുറ്റക്കാരായ പോലീസ് കാര്‍ക്കെതിരെ നടപടിയെടുക്കുക, ദളിത്‌ വേട്ട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടനകളുടെ കൂട്ടായ്മയായ  -ദളിത്‌  ഐക്യദാര്‍ഢ്യ   വേദി  സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം അനുഷ്ടിച്ചു.സമിതി ചെയര്‍മാന്‍ ബി.ആര്‍ .പി ഭാസ്കര്‍ ധര്‍ണ  ഉത്‌ഘാടനം ചെയ്തു.സി.ആര്‍. നീലകണ്ഠന്‍  , പി.എ പൌരന്‍, എം. ഗംഗാധരന്‍, ബി.എം സുഹറ, ഒടനവട്ടോം വിജയപ്രകാശ്, കെ. സജീദ്, കരകുളം സത്യകുമാര്‍, പി. കമലാസനന്‍, ജെ.രഘു, ലൂകൊസ് നീലമ്പേരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Monday, November 2, 2009

തരിശു ഭൂമിയില്‍ സോളിഡാരിറ്റിയുടെ വിജയ കൊയ്ത്തു

കണ്ണൂര്‍: നാലര പതിറ്റാണ്ട് കാലം പുല്‍കൊടി പോലുംവളരാതിരുന്ന മണ്ണില്‍ പൊന്‍ നിറമാര്‍ന്ന കതിരുകള്‍ കൊയ്തെടുതപ്പോള്‍ വിലവേടുപ്പിനെതിയവരുടെ മനസ്സ് നിറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ചേലോറ പഞ്ചായത്തിലെ വാരം കടാന്കോട് കൈപ്പാട് ഭൂമിയില്‍ നടന്ന വിളവെടുപ്പ്‌ രണ്ടു വര്‍ഷമായി സോളിഡാരിറ്റി നടത്തിയ സമര പരമ്പരകളുടെ വിജയ കൊയ്തായി.കൊയ്ത്തു നടത്താന്‍ ചളി നിലത്തു മുന്നിട്ടിറങ്ങിയ 60 കഴിഞ്ഞ ഇടവാലത്ത് പാഞ്ചാലിക്കും  ചുടചാളിലെ യശോധക്കും കിഴക്കേ ചിറയിലെ മാധവിക്കും പുന്നെല്ലിന്റെ മനമുയരുന്ന പഴയകാല ഓര്‍മ്മകളിലേക്ക് തിരിച്ചു പോക്ക് കൂടിയായി.മുതിര്‍ന്ന സ്ത്രീകളും യുവാക്കലുമുല്‍പ്പെടെ 200 ലധികം  പേരാണു കൊയ്തും മെതിയും നടത്താന്‍ എത്തിയത്.

കടന്ഗോട് പള്ളിപ്രം റോഡില്‍ സ്വകാര്യ വ്യക്തി വിട്ടുകൊടുത്ത 2 ഏക്കര്‍ ഭൂമിയില്‍ സോളിഡാരിറ്റി ജില്ല സമിതി നടത്തിയ കൃഷിക്ക് പ്രതീഖവഹമായ വിളവു ആണ് ലഭിച്ചത്. 2007 നവ 11 നു കക്കാട്‌ പുഴയുടെ ഓര്‍മ്മകളുമായി സംഘടിപ്പിച്ച പഴയകാല കര്‍ഷകരുടെ ഒത്തുചേരലില്‍ പന്കുവയ്ക്കപ്പെട്ട അനുഭവങ്ങളാണ് ഇങ്ങനെ ഒരു മുന്നേറ്റത്തിനു സോളിഡാരിറ്റി പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

വിലവേടുപ്പുല്സവം കല്ലെന്‍ പൊക്കുടന്‍ ഉല്‍ഘാടനം ചെയ്തു.സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ്‌, നാരായണന്‍ നന്പൂതിരി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ്‌ മുഹമ്മദ്‌ അലി , കേരള കര്‍ഷക സംഘം പ്രസിഡന്റ്‌ പി. കുട്ടി കൃഷ്ണന്‍, കിസാന്‍ സഭ സെക്രട്ടറി പുളിക്കല്‍ ബാലന്‍ , സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റ്‌ കുഞ്ഞി മാമു മാസ്റ്റര്‍ , സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌ കെ.എം മഖ്ബൂല്‍ , എസ്.ഐ. ഓ സംസ്ഥാന സമിതി അംഗം സാദിക്ക്‌ , ജി.ഐ.ഓ ജില്ല പ്രസിഡന്റ്‌ ഖദീജ എന്നിവര്‍  സംസാരിച്ചു.


Thursday, October 29, 2009

വര്‍ക്കലയിലെ അക്രമസംഭവങ്ങളെപ്പറ്റി സമഗ്രവും വസ്തുനിഷ്ടവുമായ അന്വേഷണം നടത്തണം.

തിരുവനതപുരം : വര്‍ക്കലയില്‍ ദളിതര്‍ക്കുനെരെ തുടരെയുണ്ടാകുന്ന അക്രമങ്ങളെപ്പറ്റി സമഗ്രവും വസ്തുനിഷ്ടവുമായ അന്വേഷണങ്ങള്‍ നടത്തണമെന്ന് സോളിഡാരിറ്റി സൌത്ത്‌ സോണ്‍ ആവശ്യപ്പെട്ടു. വര്‍ക്കല കൊലപാതത്തിന്റെ പേരില്‍ ദളിത്‌ വേട്ടയാണ് നടന്നു വരുന്നതു. പോലീസിന്റെയും ഗുണ്ടകളുടെയും തേര്‍വാഴ്ചയാണ് വര്‍ക്കല തോടുവേ ഉള്‍പ്പെടെയുള്ള കോളനികളില്‍ അരങ്ങേറുന്നത് . ഏത് കുടിലും പരിശോധിക്കാനുള്ള അവസരം പോലീസ് ഗുണ്ടകള്‍ക്ക് പതിച്ചു കൊടുത്തിരിക്കുന്നു. ഇതിനെതിരെ സമാധാനപരമായ പ്രതികരണം എന്ന നിലയില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തിയന്റെ പ്രതികാരമാണ് അവിടെ വീണ്ടും കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങള്‍. അത് മറച്ചു വയ്ക്കാന്‍ പോലീസ് മെനെഞ്ഞെടുത്ത കഥകള്‍ മാധ്യമങ്ങള്‍ അതേപടി വിഴുങ്ങരുത്. യഥാര്‍ത്ഥ വസ്തുതകള്‍ പുരതരിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. സത്യസന്ധമായി കേസ് അന്വേഷിക്കുന്ന ഏതെങ്കിലും ഏജന്സികളെ ഉപയോഗിച്ചു സമഗ്രമായി വര്‍ക്കല സംഭവങ്ങള്‍ അന്വേഷിക്കണം. തീവ്രവാദ മുദ്ര ചാര്‍ത്തി ഒരു ജനസമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢനീക്കത്തെ ചെറുക്കന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീക് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം വര്ക്കലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവരെ സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു.

Wednesday, October 21, 2009

സോളിഡാരിറ്റി വസ്തുതന്വേഷണ സംഘം വര്‍ക്കല സന്ദര്‍ശിച്ചു


തിരുവനന്തപുരം: വര്‍ക്കലയിലെ വ്യാപാരി ആയിരുന്ന ശിവപ്രസാദ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദളിത്‌ കോളനികളില്‍ നിലനില്ക്കുന്ന ഭീകരന്തരീക്ഷത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സോളിഡാരിറ്റി വസ്തുതന്വേഷണ സംഘം വര്‍ക്കല സന്ദര്‍ശിച്ചു. തീവ്രവാദ വേട്ടയുടെ മറവില്‍ പ്രദേശത്തെ ദളിതര്‍ താമസിക്കുന്ന കോളനികളില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടക്കുന്നതിനെക്കുറിച്ച പരാതികളാണ് സംഘത്തിന്റെ മുന്നില്‍ കോളനി നിവാസികള്‍ വെളിപ്പെടുത്തിയത്. പോലീസും ഹിടുത്വവാദികളും കോളനികളില്‍ തേര്‍വാഴ്ച നടത്തുകയാണെന്ന് അവര്‍ പരാതിപ്പെട്ടു. പല കോളനികളിലും പുരുഷന്മാര്‍ സ്ഥലത്തില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉപരോധ സമാനമായ അന്തരീക്ഷം നിലനില്ക്കുന്നു. വാര്‍ക്കല്‍ തോടുവേ കോളനി , വടശ്ശേരികോണം അംബേദ്‌കര്‍ കോളനി, മുത്താന കോളനി, വിളപ്പുറം കോളനി, ചീരുന്കുഴി കോളനി, വെന്കോട് കോളനി എന്നിവിടങ്ങളിലാണ് വസ്തുതന്വേഷണ സംഘം സന്ദര്‍ശിച്ചത്. കൊല്ലപ്പെട്ട ശിവപ്രസാദിന്റെ ആയിരൂരിലുള്ള വീട്ടിലും പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ ഷഫീക്ക് , സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ്‌, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ കെ.ടി ഹുസൈന്‍ , കെ. എ ഫിറോസ്‌ തിരുവനതപുരം ജില്ല വൈസ് പ്രസിഡന്റ് സുധീര്‍, സവാദ്‌ ഹാജി, അനസ്, മനാഫ്‌ എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

Monday, October 19, 2009

ദളിത്‌ സംരക്ഷണ ആക്ഷന്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ബി.ജെ.പി ആക്രമണത്തില്‍ സോളിഡാരിറ്റി പ്രതിക്ഷേധിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ദളിത്‌ സംരക്ഷണ ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി നടത്തിയആക്രമണത്തില്‍ സോളിഡാരിറ്റി സൌത്ത് സോണ്‍ ശക്തമായി പ്രധിക്ഷേധിക്കുന്നു. തീവ്രവാദ മുദ്ര ചാര്‍ത്തി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ദളിത്‌ വേട്ടക്കെതിരെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം പോലും നല്‍കില്ല എന്ന സവര്‍ണ്ണ മനസ്ഥിതിയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമത്തിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോലീസും ഹിന്ദുത്വ ശക്തികളും ഒത്തൊരുമിച്ചു ദളിത്‌ വേട്ട എന്ന നുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണത്തെ ശരിവയ്ക്കും വിധമാണ് പോലീസ് നോക്കി നില്‍ക്കെ ഇന്നു നടന്ന അതിക്രമങ്ങള്‍ . ഇത്തരം അതിക്രമങ്ങളെ അപലപിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണം. ജനകിയ ചെരുതുനില്‍പ്പുകള്‍ കല്ലെറിഞ്ഞു അവസാനിപ്പിക്കാമെന്ന മോഹം നടക്കില്ല . അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാന്‍ തയ്യാറാകണംസോളിഡാരിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഭവാനി, തുളസി, രത്നമ്മ, വസന്തകുമാരി, ലീലാമണി എന്നിവരെ സോളിഡാരിറ്റി മേഖല സെക്രട്ടറി കെ. സജീദ് സന്ദര്‍ശിച്ചു.

Sunday, October 18, 2009

ചെങ്ങറ ഭൂസമരം ഇന്ത്യയിലെ ദളിത്‌ സമരങ്ങള്‍ക്ക് ആത്മവിശ്വാസം പകരും : പി .മുജീബ്‌ റഹ്മാന്‍



പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിന്‍റെ വിജയം കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും നടക്കുന്ന ദളിത്‌ സമരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി. മുജീബ്‌ റഹ്മാന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ അടിസ്ഥാന ജനത കൃഷിഭൂമി എന്ന ആവശ്യമുയര്‍ത്തി ചെങ്ങറയില്‍ നടത്തിയ സമരം അതിന്റെ ലക്ഷ്യത്തിലെക്കെത്തിയതു സഹനത്തിലും അഹിംസയിലും ഊന്നിയ സമരമയതുകൊണ്ടാണ്. ഭൂപരിഷ്കരണം നടന്നു എന്ന കേരളത്തിലെ ഇടതു പക്ഷത്തിന്‍റെ മിത്തിനേതിരെ അടിസ്ഥാന ജന വിഭാഗമായ ദളിതര്‍ ഉയര്‍ത്തിയ ചോദ്യ ചിഹ്നമായിരുന്നു ചെങ്ങറ സമരം. സോളിഡാരിറ്റി യൂത്ത് മുവ്മെന്ട് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ചെങ്ങറ സമരവും കേരളത്തിലെ ഭൂ സമരങ്ങളുടെ ഭാവിയും എന്ന ബഹുജന സംഗമംപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെങ്ങറ സമരത്തിന്‌ സോളിഡാരിറ്റി ശക്തമായ പിന്തുണയായിരുന്നു നല്കിയത്. ഇതു നീതിക്കുവണ്ടിയുള്ള പോരാട്ടത്തില്‍ ഇരകളോടൊപ്പം നില്‍ക്കുക്ക എന്ന സോളിഡാരിറ്റി യുടെ സമീപനത്തിന്റെ ഭാഗമായിരുന്നു.
കൃഷിഭൂമിക്ക് വേണ്ടി ഇനിയും ധൈര്യമായി സമര രങ്ങത്തിറങ്ങാമെന്ന സന്ദേശമാണ് ചെങ്ങറ സമരം നല്‍കുന്നതെന്ന് ചെങ്ങറ സമര നായകന്‍ ളാഹ ഗോപാലന്‍ പറഞ്ഞു. അംബേദ്കറും അയ്യങ്കാളിയും ബ്രിടീഷ്കര്‍ക്കെതിരെ ആയിരുന്നു സമരം ചെയ്തതെങ്ങില്‍ ചെങ്ങറയില്‍ ദളിതര്‍ക്ക് സമരം ചെയ്യേണ്ടി വന്നത് കമ്മ്യൂണിസ്റ്റ് കാര്ക്കെതിരെ ആണ് . ഒന്നും തരില്ല എന്നും സമരക്കാരെ കള്ളന്മാര്‍ എന്നും പറഞ്ഞവരെക്കൊണ്ട് തന്നെ ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നെടത് സമരം എത്തിയത് തുടര്‍ സമരങ്ങള്‍ക്ക് ആവേശം നല്കും.
ജനകീയ സ്മ്ഗംതില്‍ വിവിധ ദളിത്‌ സംഘടന നേതാക്കളായ പി രാമഭദ്രന്‍, കെ. എം സലിംകുമാര്‍, സലീന പ്രക്കാനം , എസ്. യു . സീ .ഐ നേതാക്കളായ ഡോ. വി . വേണുഗോപാല്‍, എസ്. രാജീവന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ സീ. ആര്‍ നീലകണ്ടന്‍, ഓടനാവട്ടം വിജയ പ്രകാശ്‌ , സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സാജിദ്‌ , സെക്രട്ടറി ടി. മുഹമ്മദ്‌, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി അഷ്‌റഫ്‌ അലി എന്നിവര്‍ പങ്ങേടുത്തു.
രാവിലെ സോളിഡാരിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ചെങ്ങറ സമരഭൂമിയിലെ ആയിരക്കണക്കിനു സമര ഭടന്മാര്‍ക്ക് മധുര വിതരണം നടന്നു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി. മുജീബ്‌ റഹ്മാന്‍, ജനറല്‍ സെക്രട്ടറി എം സാജിദ്‌. വൈസ് പ്രസിഡന്‍റ് കെ എ ഷഫീക് , സെക്രട്ടറി ടി.മുഹമ്മദ്‌, ജില്ല പ്രസിഡന്‍റ് പി. എച്ച് റഷീദ്, ഹാഷിം പാലോട് തുടങ്ങിയവര്‍ പങ്കെടുത്തു.

Monday, October 12, 2009

സോളിഡാരിറ്റി സെന്റര്‍ തുറന്നു


തിരുവനന്തപുരം: തെക്കെന്‍ കേരളത്തിലെ സോളിഡാരിറ്റി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും വിവിധ സമര സേവന പോരാട്ടങ്ങളെ ശക്തിപ്പെടുത്താനും സോളിഡാരിറ്റി സെന്റര്‍ തിരുവനന്തപുരത്ത് പ്രവര്ത്തനം ആരംഭിച്ചു . സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്‌ റഹ്മാന്‍ സെന്റര്‍ ഉത്‌ഘാടനം ചെയ്തു. പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ബി.ആര്‍. പി ഭാസ്കര്‍ മുഖ്യ അതിഥി ആയിരുന്നു. പര്മുഖ പരിസ്ഥിതി പ്രവര്‍ത്തകരായ ഒടനവട്ടോം വിജയ പ്രകാശ്‌, ആര്‍. അജയന്‍, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി.പീറ്റര്‍ , സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സാജിദ്‌ , സെക്രട്ടറിമാരായ എന്‍.കെ അബ്ദുല്‍ സലാം, കെ.കെ.ബഷീര്‍, ജമാഅത്തെ ഇസ്ലാമി തിരുവനതപുരം ജില്ല പ്രസിഡന്റ് നൂറുദീന്‍, സോളിഡാരിറ്റി തിരുവനതപുരം ജില്ല പ്രസിഡന്റ് ജെ.കെ. മുജീബ്‌ റഹ്മാന്‍, എസ.ഐ.ഓ തിരുവന്തപുരം ജില്ല പ്രസിഡന്റ് ആദില്‍ , സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ.സജീദ്, എന്നിവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഷഫീക് അധ്യക്ഷത വഹിച്ചു.

Friday, October 2, 2009

Even a Muslim outlook is made symbol of terrorism: Dr S Balaraman


Alappuzha: Not just Muslim names, but even Muslim outlook is made an identity of terrorism, opined Dr S Balaraman, former acting Chairman of the state Human Rights Commission. He was inaugurating the discussion on the topic ‘the future of human rights in the Indian Republic’ organized by the Solidarity Youth Movement in Alappuzha .

Mr Balaraman said that fake encounter deaths have occurred not only in Gujarat, but in states including Maharashtra. The Kerala police too are trying to follow Modi as example. Several families are going destitute when the police charge innocents of terrorism. Even the Kerala police have a history of making false charges and torturing innocents. Here there is a condition when even the Human Rights Commission is not functioning justly. The youth should come forward for justice, he said.

The future of the Indian Republic lie in the caution of its citizens, said Solidarity state vice-president KA Shafeek in his presidential address. Reverend Fr Prof Abraham Joseph said that Narendra Modis follow the anti-democratic attitude of killing those who they don’t like. Human rights violations have always occurred with the help of governments and that is what is happening in India now, said Janata Dal state secretary Sheik P Haris. Editor of ‘Naithikasamvadam’ R Padmakumar, Gopinathan Pilla (father of Javed who was killed in fake encounter in Gujarat), Solidarity state committee member KA Firose, Jamat e Islami district acting president M Abdul Latheef, SIO state committee member U Shaiju, Solidarity district president VA Aboobaker and secretary Sajeeb Jalal spoke

Saturday, September 12, 2009

പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കണം : സോളിഡാരിറ്റി

തിരുവനന്തപുരം : സച്ചാര്‍ സമിതി ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു . സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം.സാജിദ്ന്ടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ സന്ദര്‍ശിച്ചപ്പോഴാണ് ഈ അവശ്യം ഉന്നയിച്ചത്‌ . കമ്മിറ്റി റിപ്പോര്‍ട്ടിലെ വളെരെ കുറച്ചു കാര്യങ്ങള്‍ മാത്രമാണ് നടപ്പിലാക്കിയത്. ന്യുനപക്ഷ ക്ഷേമ വകുപ്പ്, സംവരണ നഷ്ടം നികത്താന്‍ ഉന്നത അധികാര കമ്മിറ്റി , മലബാറിലെ വിദ്യഭ്യാസ പ്രശ്നങ്ങള്‍, അറബി സര്‍വകലാശാല, വഖഫ്‌ വികസന കോര്‍പ്പരേഷന്‍ , തീരദേശ മലയോര മേഖലകളിലെ പ്രത്യേക പരിപാടികള്‍ തുടങ്ങിയ പ്രധാന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉടന്‍ നടപടി വേണമെന്നു പ്രധിനിധി സംഘം ആവശ്യപ്പെട്ടു. ന്യുനപക്ഷ ക്ഷേമ വകുപ്പ് സംബന്ധിച്ച് മന്ത്രി സഭഅനുമതി ലഭിച്ചുവെന്ന് മന്ത്രി നിവേദക സംഘത്തെ അറിയിച്ചു. മന്ത്രിമാരായ എന്‍.കെ പ്രേമചന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി , എല്‍.ഡി.എഫ്‌ കണ്വീനര്‍ വൈക്കം വിശ്വന്‍ , സീ.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഈ.പി ജയരാജന്‍ , സീ.പി.ഐ അസിസ്റ്റന്റ്‌ സെക്രട്ടറി കെ. ഈ. ഇസ്മയില്‍ എം.പീ എന്നിവരെയും പ്രധിനിധി സംഘം സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.ഐ നൌഷാദ്‌, സൌത്ത് സോണല്‍ സെക്രട്ടറി കെ.സജീദ്, തിരുവനതപുരം ജില്ല വൈസ് പ്രസിഡന്റ് എ.സുധീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Monday, August 10, 2009

ആസിയാന്‍ കരാറിനെതിരെ എ.ജി സ് ഓഫീസ് മാര്‍ച്ച്‌




ആസിയാന്‍ കരാര്‍ കര്‍ഷകരുടെയും മത്സ്യ തൊഴിലാളികളുടെയും നേര്‍ക്കുള്ള വെല്ലുവിളിയാണെന്നും ജനാധിപത്യ വ്യവസ്ഥയെ നോക്കികുതിയക്കികൊണ്ടാണ് ഇത്തരം ഒരു കരാറില്‍ നമ്മുടെ സര്‍ക്കാര്‍ ഒപ്പ് വയ്ക്കുന്നതെന്നും സോളിഡാരിറ്റി വൈസ് പ്രസിഡന്റ് കെ എ ഷഫീക് പറഞ്ഞു. സോളിഡാരിറ്റി സംഘടിപ്പിച്ച എ. ജി സ് ഓഫീസ് uല്ഘാടനം അദ്ദേഹം. ആസിയാന്‍ കരരിനെതിരെ വന്‍ പ്രതിഷേധവുമായി നൂറു കണക്കിന് യുവാക്കള്‍ മാര്‍ച്ചില്‍ അണിചേര്‍ന്നു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി ഐ നൌഷാദ് , ആര്‍ അജയന്‍, ആന്റോ ഏലിയാസ് , കെ സജീദ് ,ഷാജര്‍ ഖാന്‍ ,തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു .

Monday, August 3, 2009

കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും വഴിയാധാരമാക്കുന്ന ആസിയാന്‍ കരാറിനെതിരെ യുവജന രോക്ഷം


തിരുവനന്തപുരം : കേരളത്തിലെ പരമ്പരാഗത കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും വഴിയാധാരമാക്കുന്ന ആസിയാന്‍ കരാരില്‍ നിന്നു ഇന്ത്യ പിന്മാറണമെന്നു ആവശ്യപ്പെട്ടു കേരളമാകെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിക്ഷേധം സംഘടിപ്പിച്ചു. കര്‍ഷകരെ മറന്നു വന്‍ വ്യവസായികളുടെ താത്പര്യം മാത്രം നോക്കുന്ന സര്‍ക്കാര്‍ വീണ്ടും കൂട്ട ആത്മഹത്യയിലേക്ക് കര്‍ഷകരെ ആനയിക്കുകയാണ്, രാജ്യ താത്പര്യം ബലികഴിച്ചുള്ള ഇത്തരം കാരാരുകളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു

Saturday, August 1, 2009

കേരള ഗവണ്മെന്റ് കടല്‍ നികത്താനുള്ള നീക്കം അവസാനിപ്പിച്ചു.

തീരദേശവാസികളുടെയും സോളിഡാരിറ്റി പോലുള്ള സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് കിന്‍ഫ്ര നടത്താനിരുന്ന കടല്‍ നികത്തല്‍ സാധ്യതപഠനം അവസാനിപ്പിക്കാന്‍ കേരള വ്യവസായ വകുപ്പ് നിര്‍ദേശം നല്‍കി. ശംഖുമുഖം മുതല്‍ വേളിവരെയുള്ള 12500 ഏക്കര്‍ കടല്‍ നികത്താനുള്ള സാധ്യത പഠിക്കാനാണ് കിന്‍ഫ്ര ആഗോള റെന്ടെര്‍ ക്ഷണിച്ചിരുന്നത്. രഹസ്യമായി നടപ്പാക്കാനിരുന്ന ഈ പദ്ധതി തൊഴിലായി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും അറിഞ്ഞതോടെയാണ് പൊതു ജനങ്ങള്‍ക്ക്‌ വിവരങ്ങള്‍ ലഭ്യമായത് . എത്രയും കടല്‍ നികത്തിയാലുണ്ടാകുന്ന പാരിസ്ഥിതികപ്രത്യാഘാതങ്ങളെ കുറിച്ചു ബോധവാന്മാരായ തീരദേശവാസികളും AITUC കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ തുടങ്ങിയ തൊഴിലാളി സംഘടനകളും സോളിഡാരിറ്റി യൂത്ത് മുവ്മെന്റും കൈകൊര്‍തത്തോടെ സര്‍ക്കാരിനു ഈ പധതിയില്‍ നിന്നു പിന്തിരിയേണ്ടി വന്നു .

Tuesday, July 28, 2009

സോളിഡാരിറ്റി എല്‍.ടി മറാട്ടിനെ ആദരിച്ചു


കൊല്ലം: സോളിഡാരിറ്റി കൊല്ലം ജില്ല സമിതി യുവ സംവിധായകനായ എല്‍.ടി മറാട്ടിനെ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. സ്കൂള്‍ ബാര്‍ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ത്ഥിയാണ് എല്‍. ടി മറാട്ട് . സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഒരു ദരിദ്രബാലന്‍ സ്കൂള്‍ തുറന്ന ദിവസം എത്തിയപ്പൊള്‍ സ്കൂള്‍, സര്‍ക്കാര്‍ ബാര്‍ നടത്തുന്നതിനായി നല്‍കിയതറിയുന്നു . ‍അവന്‍റെ നൊമ്പരങ്ങള്‍, സ്കൂള്‍ ജീവിതത്തിലെ അവന്‍റെ ഓര്‍മ്മകള്‍ മനോഹരമായി ചിത്രീകരിച്ചതാണ് സ്കൂള്‍ ബാര്‍ എന്ന ചിത്രം
സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ. എ ഷഫീക് അവാര്‍ഡ്‌ എല്‍ ടി മറാട്ടിന് കൈമാറി . സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ , പ്രവര്‍ത്തക സമിതി അംഗം കെ.എ ഫിറോസ്‌ എന്നിവര്‍ സംസാരിച്ചു . സൌത്ത് സോണ്‍ സെക്രട്ടറി കെ. സജീദ് സംവിധായകനെയും ചിത്രത്തെയും പരിചയപ്പെടുത്തി. ജില്ല പ്രസിഡന്റ് അബ്ദുസമദ്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

SOLIDARITY HONOURED L.T MARATT

Kollam: Solidarity kollam district committe honoured young Director L.T.maratt. He created a short film named "School Bar". It is a story of a poorboy who realise his school is shut down by government and hand over it for a BAR. His feelings ,emotions and experience with his old school is visualised in this short film. This film exibited in a film festivel conducted in Kollam. Director of this Film L.T Maratt is a BSc student in Kollam Mulankadakam UIT.
Solidarity State Vice President K.A Shefeek Handover momentum to L.T Maratt. Solidarity State Secretary K.K Basheer, Working Committee Member K.A Firos addressed in the Occassion. .Solidarity South Zone Secretary K.Sajeed Introduced L.T Maratt his Short film. Solidarity District President M.Abdussamad presided the function held at Kannanalloore public library