Thursday, April 29, 2010

സി ആര്‍ ഇസെഡ് കേന്ദ്ര വിജ്ഞാപനം മത്സ്യത്തൊഴിലാളികള്‍ ആശങ്കയോടെ നോക്കിക്കാണുന്നു : സോളിഡാരിറ്റി ടേബിള്‍ ടോക്ക്

തിരുവനന്തപുരം : ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ച സി.ഇസെഡ്.എം വിജ്ഞാപനത്തിന് പകരമായി കൊണ്ടവരുന്ന സി ആര്‍ ഇസെഡ് 2010 വിജ്ഞാപനവും മത്സ്യത്തൊഴിലാളികള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്ന് സോളിഡാരിറ്റി 'തീരദേശവും കേന്ദ്രനിയമങ്ങളും'  എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ടൂറിസം , ഖനന ലോബികള്‍ക്കായി തീരപ്രദേശം തീറെഴുതുന്ന സമീപനം തന്നെയാണ് വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദിഷ്ട വിജ്ഞാപനത്തിന്റെ കരടിലുള്ളത്്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണി ഉയര്‍ത്തുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് മത്സ്യതൊഴിലാഴികളും മറ്റ് സാമൂഹ്യസംഘടനകളും ആവശ്യപ്പെട്ട ഭേദഗതികളോടെ വേണം പുതിയ വിജ്ഞാപനം പുറത്തിറക്കാന്‍.
കേന്ദ്ര കൃഷി മന്ത്രാലയം കരട് അവതരിപ്പിച്ച മത്സ്യ ബന്ധനപരിപാലന നിയന്ത്രണ നിയമവും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതും തീരക്കടലിലടക്കമുള്ള മത്സ്യസമ്പത്തുകള്‍ കുത്തകകള്‍ക്ക് ചൂഷണം ചെയ്യാന്‍ ഇടവരുത്തുന്നതുമാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് . അവസരം നല്‍കുനതിന് പകരം നിലവിലുള്ള മേഖലകളില്‍ നിന്ന് കൂടി അവരെ ഒഴിവാക്കുന്ന സമീപനമാണ് ബില്ലിലെ വ്യവസ്ഥകള്‍. പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ മത്സ്യതൊഴിലാളികളുടെ പാര്‍പ്പിട നിര്‍മ്മാണത്തിന് അനുമതി നല്‍കാത്തവര്‍ തീരങ്ങളില്‍ വന്‍ റിസോര്‍ട്ടുകള്‍ക്കും പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന ഖനനങ്ങള്‍ക്കും യഥേഷ്ടം അനുമതി നല്‍കുന്നുണ്ട്. തീരത്തിന്റെ പരിസ്ഥിതി പരിപാലനത്തിന്  നിര്‍ണ്ണായക പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് വേണം തീരനിയമങ്ങള്‍ നിര്‍മ്മിക്കാന്‍. അപാകതകള്‍ പരിഹരിച്ച് വേണം നിയമങ്ങളുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കൃഷിമന്ത്രാലയവും മുന്നോട്ട് പോകാനെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സജീദ് വിഷയം അവതരിപ്പിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചെയര്‍മാന്‍ കമലാക്ഷന്‍ കൊക്കല്‍, സി.ഇസെഡ് എം അതോറിറ്റി മുന്‍ അംഗം രവീന്ദ്രന്‍ നായര്‍, സഞ്ജീവ ഘോഷ്, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി.പീറ്റര്‍, സോളിഡാരിറ്റി  സംസ്ഥാന വൈസ്  പ്രസിഡന്റ് കെ.എ ഷഫീഖ്, മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.റ്റി.യു.സി) സംസ്ഥാന  സമിതി അംഗം ആര്‍. പ്രസാദ്, തീര സംരക്ഷണസമിതി പ്രസിഡന്റ് കെ.സി ശ്രീകുമാര്‍, തീരദേശമഹിളാ വേദി പ്രസിഡന്റ് മാഗ്ലിന്‍ പീറ്റര്‍, ബിന്‍സി (കബനി), മായ (കബനി), സോളിഡാരിറ്റി മേഖലാ സെക്രട്ടറി ഹാഷിം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Friday, April 23, 2010

കേരളമെങ്ങും സമരവിജയത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍

തിരുവനന്തപുരം : ബി.ഒ.ടി പാത വേണ്ടതില്ലെന്നും 30 മീറ്ററില്‍ നാലുവരിയായി പാത വികസിപ്പിച്ചാല്‍ മതിയെന്നുമുള്ള സര്‍വ്വ കക്ഷിയോഗ തീരുമാനം ദേശീയ പാത സമരത്തിന്റെ ആദ്യഘട്ട വിജയമായി. സര്‍വ്വ കക്ഷികളേയും ഇത്തരമൊരു തീരുമാനത്തിലെത്തിച്ച സമരപോരാളികളെ അഭിവാദ്യം ചെയ്ത് നാടൊട്ടുക്കും പ്രകടനങ്ങള്‍ നടന്നു. 
സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നൂറിലധികം കേന്ദ്രങ്ങളിലാണ് പ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. പോരാട്ടങ്ങള്‍ തുടരുമെന്നും ഭരണകൂടങ്ങളെ തിരുത്തിക്കാന്‍ പോന്ന ഇച്ഛാക്തി ജനങ്ങള്‍ക്കുണ്ടെന്നുമുള്ള മുദ്രാവാക്യങ്ങള്‍ തെരുവുകളില്‍ മുഴങ്ങി. പാതയോരങ്ങളില്‍ അമ്മമാര്‍ ആനന്ദാശ്രുപൊഴിച്ച് സമര വിജയത്തെ സ്വാഗതം ചെയ്തു. കേരളം ആഗ്രഹിക്കാത്ത തീരുമാനം കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടാവില്ല എന്നാണ് കേരള ജനത പ്രതീക്ഷിക്കുന്നത്. മറിച്ചാണെങ്കില്‍ പ്രക്ഷോഭം അതിശക്തമായി തുടരുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചു

Tuesday, April 20, 2010

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാത 30 മീറ്ററില്‍ തന്നെ നാലുവരിപ്പാത പണിയാനും ബി.ഒ.റ്റി അടിസ്ഥാനത്തില്‍ ദേശീയ പാത വികസിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രത്തോടാവശ്യപ്പെടാന്‍ സര്‍വ്വ കക്ഷി പ്രതിനിധി സംഘത്തെ അയക്കാനും അതുവരെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനുമുളള സര്‍വ്വ കക്ഷി യോഗതീരുമാനം സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ സര്‍ക്കാറുകളുടെ തീരുമാനത്തെ തിരുത്തിച്ച കേരളത്തിലെ ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു. ജനവികാരം മാനിച്ച് ഇത്തരമൊരു നിലപാട് സ്വീകരിച്ച കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സമീപനവും അഭിനന്ദനാര്‍ഹമാണ്. നവ മുതലാളിത്ത വികസനക്രമത്തിനെതിരെയുളള ജനപക്ഷ ചേരിയുടെ ഈ സമര വിജയം കേരളത്തിലെ നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ ജനകീയ സമരങ്ങള്‍ക്കും പ്രത്യാശ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാത 30 മീറ്ററില്‍ തന്നെ നാലുവരിപ്പാത പണിയാനും ബി.ഒ.റ്റി അടിസ്ഥാനത്തില്‍ ദേശീയ പാത വികസിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രത്തോടാവശ്യപ്പെടാന്‍ സര്‍വ്വ കക്ഷി പ്രതിനിധി സംഘത്തെ അയക്കാനും അതുവരെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനുമുളള സര്‍വ്വ കക്ഷി യോഗതീരുമാനം സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ സര്‍ക്കാറുകളുടെ തീരുമാനത്തെ തിരുത്തിച്ച കേരളത്തിലെ ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.  ജനവികാരം മാനിച്ച് ഇത്തരമൊരു നിലപാട് സ്വീകരിച്ച  കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ  സമീപനവും അഭിനന്ദനാര്‍ഹമാണ്. നവ മുതലാളിത്ത വികസനക്രമത്തിനെതിരെയുളള ജനപക്ഷ ചേരിയുടെ  ഈ സമര വിജയം   കേരളത്തിലെ നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ ജനകീയ സമരങ്ങള്‍ക്കും പ്രത്യാശ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത: സര്‍വ കക്ഷിയോഗം ജനവികാരം മാനിക്കണം -സോളിഡാരിറ്റി


തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇന്നുചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മുഴുവന്‍ സംഘടനകളും ജനവികാരം മാനിക്കാന്‍ സന്നദ്ധമാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബുറഹ്മാന്‍ ആവശ്യപ്പെട്ടു. 30 മീറ്ററില്‍ നാലുവരിപ്പാത ആകാമെന്നിരിക്കെ 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം കേരളം പോലുള്ള സംസ്ഥാനത്ത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. എന്‍.എച്ച് 17ന്റെയും എന്‍.എച്ച് 47ന്റെയും മിക്ക ഭാഗങ്ങളിലും ഇപ്പോള്‍തന്നെ 30 മീറ്ററില്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ വലിയതോതില്‍ കുടിയിറക്കു കൂടാതെതന്നെ നാലുവരിപ്പാത പണിയാമെന്നിരിക്കെ ലക്ഷങ്ങളെ കുടിയിറക്കാനുള്ള അധികാരികളുടെ നീക്കം അത്യന്തം പ്രകോപനപരമാണ്. ബി.ഒ.ടി വ്യവസ്ഥയാകട്ടെ നാം പൊരുതി നേടിയ സഞ്ചാരസ്വാതന്ത്ര്യമാണ് തട്ടിയെടുക്കുന്നത്. ഇതും കേരളീയ ജനത അംഗീകരിക്കില്ല. അതിനാല്‍ ജനവികാരം മാനിച്ച് 30 മീറ്റര്‍ സ്ഥലത്ത് ബി.ഒ.ടി ഒഴിവാക്കി നാലുവരിപ്പാത നിര്‍മിക്കുകയും അതിനായി ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസ പാക്കേജ് മുന്‍കൂട്ടി പ്രഖ്യാപിക്കുകയുംവേണം. മുന്‍കാലങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി കുടിയിറക്കപ്പെട്ടവര്‍ക്ക് മതിയായ പുനരധിവാസം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാറുകള്‍ ഒഴിഞ്ഞുമാറിയ സമീപനം ഇക്കാര്യത്തിലുണ്ടാകാന്‍ പാടില്ല. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ അവസരത്തിനൊത്തുയരുവാനും ജനപക്ഷ നിലപാടുകളെ പിന്തുണക്കാനും സര്‍വ്വ കക്ഷിയോഗത്തില്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഈ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന സമരസംഘടനകളെക്കൂടി സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടിയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയപാത: മന്ത്രിസഭയില് വിമര്‍ശനം; 20ന് സര്‍വ്വ കക്ഷിയോഗം


തിരുവനന്തപുരം: ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകളെ കുറിച്ച് മന്ത്രിസഭാ യോഗത്തില് കടുത്ത വിമര്ശം. സ്ഥലമേറ്റെടുപ്പില് വന്കിടക്കാരെയും ബാറുകാരെയും ഒഴിവാക്കിയെന്ന് മന്ത്രിമാര് ആഞ്ഞടിച്ചു. മന്ത്രിമാരായ സി.ദിവാകരന്, എന്.കെ. പ്രേമചന്ദ്രന്, ജി. സുധാകരന് തുടങ്ങിയവരാണ് വിമര്ശം ഉയര്ത്തിയത്. പാത കടന്നുപോകുന്ന മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന മറ്റ് ചില മന്ത്രിമാരും പിന്തുണയുമായി എത്തി. അരമണിക്കൂറിലേറെ നീണ്ട ചര്ച്ചക്കൊടുവില് സര്വകക്ഷി യോഗം വിളിച്ച് വിഷയം ചര്ച്ച ചെയ്യാന് തീരുമാനിച്ചു.                    ഒരു പറ്റം ഉദ്യോഗസ്ഥര് തോന്നിയതു പോലെ ചെയ്യുന്നു. ദേശീയ പാത കടന്നു പോകുന്ന ഒരു മണ്ഡലത്തിലും വകുപ്പ് ഭരിക്കുന്ന കേരള കോണ്ഗ്രസിന് പ്രതിസന്ധിയില്ല. 45 മീറ്റര് വീതിയില് സ്ഥലം ഏറ്റെടുത്താല് ഒരുപാട് പാവപ്പെട്ടവരുടെ കിടപ്പാടം പോകും. ഞങ്ങള്ക്ക് ഇനി മണ്ഡലത്തിലേക്ക് പോകണം. ജനങ്ങളെ അഭിമുഖീകരിക്കണം. ഇതൊക്കെ സര്ക്കാര് മനസ്സിലാക്കണം മന്ത്രിമാര് പറഞ്ഞു. വന്കിടക്കാരെയും ബാറുകളെയും ഒഴിവാക്കിയെന്ന ആരോപണം ശരിയല്ലെന്ന് വകുപ്പ് മന്ത്രി പി.ജെ. ജോസഫ് മറുപടി നല്കി. കേന്ദ്ര സര്ക്കാറിന്റെ മാനദണ്ഡ പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഒരു വിവേചനവും ഇക്കാര്യത്തില് കാണിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. എന്നാല് മറ്റ് മന്ത്രിമാര് ഇതില് തൃപ്തരായില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് ഏപ്രില് 20ന് വൈകുന്നേരം നാലിന് സര്വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

             ദേശീയ പാത ബി.ഒ.ടിയില് വികസിപ്പിക്കാന് നിലവില് സര്ക്കാര് തീരുമാനിക്കുകയും കേന്ദ്രവുമായി കരാര് ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഇടതു മുന്നണി നയപരമായി ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ഈ കരാറില് മാറ്റം വരുത്തി മാത്രമേ അലൈന്മെന്റിലോ വീതിയിലടക്കമോ മാറ്റം വരുത്താനാവുകയുള്ളൂ. ഇതോടെ പുതിയ കരാറും പുതിയ നടപടികളും വേണ്ടി വരും

പാതകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ ചരിത്ര സമരണകളുയര്‍ത്തിയ സത്യാഗ്രഹങ്ങള്‍


കോഴിക്കോട് : ദേശീയപാതകള്‍ സ്വകാര്യവത്കരിക്കുനന്തിനെതിരെ സോളിഡാരിറ്റി സംസ്ഥാന സമിതി തിരുവനന്തപുരം കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിന്‍ സംഘടിപ്പിച്ച സത്യാഗ്രഹങ്ങള്‍ സഞ്ചാര സ്വാതന്ത്രത്തിന് വേണ്ടി കേരളത്തില്‍ നടന്ന പോരാട്ടങ്ങളെ ഓര്‍മ്മപ്പെടുത്തി. ദേശീയ പാതകള്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിനെതിരായാണ് സത്യാഗ്രഹങ്ങള്‍ സംഘടിപ്പിച്ചത്. 

                         പൊതുവഴികള്‍ സ്വകാര്യവത്കരിക്കാനുള്ള ശ്രമം ജനാധിപത്യത്തിന്റെ അധഃപതനമാണെന്ന് എറണാകുളത്ത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. ഈ സമരം ഇന്ത്യന്‍ ജനതയുടെ ശബ്ദമാണ്. ജനാധിപത്യ രാജ്യത്ത് സ്‌കൂളും വഴിയും ആശുപത്രികളും പൊതുസ്വത്തായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് നഷ്ടമാവുക സ്വരാജ് ആയിരിക്കും.റോഡ് വീതുകൂട്ടാനെന്ന വ്യാജേനെ വഴിവക്കത്തുള്ളവരെ പുറം തള്ളി ഭൂമി കുത്തകള്‍ക്ക് നല്‍കുന്നത് ലജ്ജാകരമാണ്. സ്‌കൂളുകള്‍ ആശുപത്രികള്‍, പൊതുവഴികള്‍ തുടങ്ങി മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായതെല്ലാം സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വാതന്ത്രത്തിന് വേണ്ടി പോരാടിയവരെ അവഹേളിക്കലാണിത്. സ്വാതന്ത്ര്യവും സ്വരാജും നിലനിര്‍ത്താന്‍ നിരന്തരമായ പോരാട്ടം തുടരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
                             ദേശീയ പാത വികസനത്തിന്റെ പേരില്‍ റോഡുകള്‍ കുത്തകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതില്‍ കേരളത്തിലെ ഇരു മുന്നണികളും തങ്ങളുടെ നിലപാടുകള്‍വ്യക്തമാക്കണമെന്ന് തിരുവനന്തപുരത്ത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത ജാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. കേരളത്തില്‍ വന്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കുറ്റകരമായ മൗനം അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ വഴിനടക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ആഗോള വത്ക്കരണത്തിനെതിരെയും സ്വകാര്യവത്ക്കരണത്തിനെതിരെയും പ്രചാരണം ഇക്കൂട്ടര്‍ അവസാനിപ്പിച്ച് മുതലാളിമാരെ കുടിയിരുത്താനുള്ള ശ്രമം ആരംഭിച്ചു. പതിനഞ്ച് മീറ്റര്‍ അധികമായി ഭൂമി ഏറ്റെടുക്കുന്നതില്‍ കച്ചവടതാല്‍പ്പര്യം മാത്രമാണുള്ളത് - അദ്ദേഹം പറഞ്ഞു.
                               കേരളത്തില്‍ പുതിയ സാമ്പത്തിക ജാതികള്‍ ഉടലെടുക്കുകയാണെന്നും റോഡു വില്‍ക്കുക വഴി ഒന്നുമില്ലാത്തവന്റെ അവസാന ആശ്രയമായ പെരുവഴിപോലും സമ്പന്ന വര്‍ഗ്ഗം കൈക്കലാക്കുകയാണെന്നും കോഴിക്കോട് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത കഥാകാരന്‍ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സാംസ്‌കാരിക നായകന്‍മാര്‍ പ്രതികരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നു. സാധാരണക്കാരന്റെ തിരിച്ചറിവ് പോലും സാസ്‌കാരിക നായകര്‍ക്കില്ലാതെ പോയി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
                          അന്യായമായ വികസനത്തനെതിരെ അണിനിരക്കാനുള്ള ചങ്കൂറ്റം രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കണമെന്ന് സത്യാഗ്രഹങ്ങളില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബുര്‍റഹ്മാന്‍ പറഞ്ഞു. സാംസ്‌കാരിക നായകരും ഇക്കാര്യത്തില്‍ മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരന്തരമായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് നടത്തുന്ന നടപടികള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് ഇന്ന് ഉയര്‍ന്നു വരുന്ന ജനരോക്ഷങ്ങള്‍ സൂചിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാട് സ്വീകരിത്തില്ലെങ്കില്‍ സ്വന്തെ മണ്ഡലങ്ങളില്‍ പ്രവേശിക്കാനാവാത്ത അവസ്ഥയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
                        കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍, മാധ്യമം എഡിറ്റര്‍ ഒ..അബ്ദുറഹ്മാന്‍, ഗ്രോ വാസു, ഫാ എബ്രബാം ജോസഫ്, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, കല്പറ്റ നാരായണന്‍, അജയന്‍ കല്ലറ, കെ.റ്റി സൂപ്പി, പി.കെ പാറക്കടവ്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ്, വൈസ് പ്രസിഡന്റ് കെ.എ ഷഫീക്ക്, സംസ്ഥാന സെക്രട്ടറിമാരായ എന്‍കെ അബ്ദുല്‍ സലാം, ടി. മുഹമ്മദ്, കെ.സജീദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോ.കെ,മുഹമ്മദ് നജീബ്, കെ.റ്റി ഹുസൈന്‍, നാഷണല്‍ ഹൈവേ ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് പ്രകാശ് മേനോന്‍, ജനറല്‍ സെക്രട്ടറി സുന്ദരേശന്‍ പിള്ള ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കശായ ഹാഷിം ചേന്ദമ്പിള്ളി, , നാസര്‍, റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍.പി ചന്ദ്രശേഖരന്‍, ഗീഥ, പി.പ്രസാദ്, ടി.പീറ്റര്‍ , ആര്‍ അജയന്‍, ഓടനാവട്ടം വിജയപ്രകാശ്, അജിത് പനവിള, മഹേശ്വരി സജീവ്, വിവിധ യുവജന സംഘടനാ നേതാക്കള്‍, കവികള്‍ ചിത്രകാരന്‍മാര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കവിയരങ്ങ്, കഥാ സദസ്സ്, പോരാളികളുടെ സംഗമം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സത്യാഗ്രഹ പന്തലില്‍ നടന്നു.
                            സത്യഗ്രഹ പന്തലുകളില്‍ സ്ഥാപിച്ച ഇ-മെയില്‍ ബൂത്തിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി കമല്‍ നാഥ്, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്റണി, യു.പി.എ ചെയര്‍മാന്‍ സോണിയാ ഗാന്ധി, കേരളാ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ എന്നിവര്‍ക്ക് നൂറു കണക്കിന്‌ ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചു.

Monday, February 22, 2010

ദേശീയ പാത വികസിപ്പിക്കുക വില്‍ക്കരുത് സോളിഡാരിറ്റി പ്രക്ഷോഭ യാത്രകള്‍ മാര്‍ച്ച്‌ 1 മുതല്‍ 5 വരെ

തിരുവനന്തപുരം : ദേശീയ പാത വികസിപ്പിക്കുക വില്‍ക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തി സോളിഡാരിറ്റി പ്രക്ഷോഭ യാത്രകള്‍ സംഘടിപ്പിക്കുന്നു. 2010 ഫെബ്രുവരി 28 നു കാസര്‍ഗോഡ്‌ വെച്ച് ഉത്ഘാടനം നടത്തുന്ന വടക്കന്‍ മേഖല ജാഥ സംസ്ഥാന പ്രസിഡന്റ്‌ പി. മുജീബ് റഹ്മാന്‍ നയിക്കും . പ്രക്ഷോഭ ജാഥ മാര്‍ച്ച്‌ 1 കാസര്‍കോട് , മാര്‍ച്ച്‌ 2 കണ്ണൂര്‍, മാര്‍ച്ച്‌ 3 കോഴിക്കോട്, മാര്‍ച്ച്‌ 4 മലപ്പുറം, എന്നീ ജില്ലകളില്‍ പര്യടനം നടത്തും.
2010 മാര്‍ച്ച്‌ 1 നു തിരുവനതപുരത്ത് വെച്ച് ഉത്ഘാടനം നടത്തുന്ന തെക്കന്‍ മേഖല ജാഥ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എ ഷഫീക് നയിക്കും . മാര്‍ച്ച്‌ 1 തിരുവനന്തപുരം , മാര്‍ച്ച്‌ 2 കൊല്ലം , മാര്‍ച്ച്‌ 3 ആലപ്പുഴ , മാര്‍ച്ച്‌ 4 ഏറണാകുളം , മാര്‍ച്ച്‌ 5 തൃശൂര്‍ എന്നീ ജില്ലകളില്‍ പര്യടനം നടത്തും ഇരു ജാഥകളും മാര്‍ച്ച്‌ 5 നു വൈകിട്ട് ചാവക്കാട് സമാപിക്കും. കലാ സംഘം ട്ജതകലോടൊപ്പം ഉണ്ടാവും. പത്ര സമ്മേളങ്ങള്‍, ഇരകളുടെ സംഗമം, പോരാളികളുടെ ഒത്തു ചേരല്‍ പൊതു സമ്മേളങ്ങള്‍ എന്നിവ യാത്രയുടെ ഭാഗമായി ഉണ്ടാകും. സോളിഡാരിറ്റി നേതാക്കള്‍, പ്രമുഖ ആക്ടിവിസ്റ്റുകള്‍ ജമാ-അത്തെ ഇസ്ലാമി, എസ്.ഐ.ഓ , ജി.ഐ.ഓ നേതാക്കള്‍ സമര സംഘടന പ്രതിനിധികള്‍ എന്നിവര്‍ വിവിടഹ സ്വീകര സമ്മേളനങ്ങളില്‍ സംബന്ധിക്കും

Tuesday, February 9, 2010

മൂന്നാറില്‍ നിന്ന് മാഫിയകളെ പുറന്തള്ളനം

മൂന്നാറില്‍ നിന്ന് മാഫിയകളെ പുറന്തള്ളി ഭൂമി ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും ദളിതുകള്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍ സോളിഡാരിറ്റി മൂന്നാര്‍ മാര്‍ച്ച്‌ ആവശ്യപ്പെട്ടു. ഇപ്പോള്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര റിപബ്ലിക് പോലെ  പ്രവര്‍ത്തിക്കുന്ന മൂന്നാറിനെ സ്വതന്ത്രമാക്കണം. കേരള സര്‍ക്കാര്‍ മൂന്നാറിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ പി. മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു. ടാറ്റയുടെ കൈവശമുള്ള രേസോര്‍തുകളും വനഭൂമിയും സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.ആര്‍ നീലകണ്ഠന്‍, പി.കെ പ്രകാശ്‌, എന്‍. യു ജോണ്‍, കെ.എസ്. സുബൈര്‍ എന്നിവര്‍സംസാരിച്ചു. 

Thursday, January 21, 2010

ബി.ടി വിത്തുകള്‍ രാജ്യത്തിന്‍റെ ജൈവ വൈവിധ്യത്തെയും പരമാധികാരത്തെയും തകര്‍ക്കാനുള്ള മുതലാളിത്ത തന്ത്രം: സോളിഡാരിറ്റി ടേബിള്‍ ടോക്ക്.





തിരുവനന്തപുരം: രാജ്യത്തിന്‍റെ ജൈവ വൈവിധ്യത്തെയും പരമാധികാരത്തെയും  തകര്‍ക്കാനുള്ള മുതലാളിത്ത  ഗൂഡ തന്ത്രമാണ് ബി.ടി വിത്തുകള്‍ എന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ടേബിള്‍ ടാല്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു. ജനിതകമാറ്റം വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്ര ലോകത്തിനും പൊതു സമൂഹത്തിനും വ്യക്തമായ അറിവുണ്ടോ എന്ന് സംശയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേരള ജൈവ വൈവിധ്യ ബോര്‍ഡ്‌ അധ്യക്ഷന്‍ ഡോ. വിജയന്‍ അഭിപ്രായപ്പെട്ടു. ബി.ടി വിത്തുകള്‍ ആരോഗ്യപരമായി ജനങ്ങളെയും സാമ്പത്തികമായി കര്‍ഷകരെയും, പാരിസ്ഥിതികമായി ലോകത്തെയും, രാജ്യത്തിന്‍റെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും തകര്‍ക്കും. ആകെ നേട്ടം വിത്ത് വില്പനക്കര്‍ക്കുമാത്രമാണ്. മോന്സന്റൊയ്ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ബി.ടി വിത്ത് വേണമെന്ന വാശി പിടിക്കുന്നത്‌. ജനിതക വിത്ത് കീടങ്ങളെ പ്രതിരോധിക്കുമെന്നത് വെറും സങ്കല്‍പം  മാത്രമാണ്. കലക്രമേനെ കീടങ്ങള്‍ സ്വാഭാവികമായി വിത്തിനെതിരെ പ്രതിരോധ ശേഷി നേടും. അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍കാര്‍ കുറച്ചു കാലങ്ങളായി കൊണ്ടുവരുന്ന പരിഷ്കാരങ്ങളെ ജനങ്ങള്‍ ആശങ്കയോടെയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി വൈസ് പ്രസിഡന്റ്‌ കെ.എ ഷഫീക് പറഞ്ഞു. ബി.ടി വിത്തില്ലാതെ കാര്‍ഷിക മേഖല മുന്നോട്ട്ടു പോകില്ല എന്ന പ്രധാന മന്ത്രിയുടെ പ്രസ്താവന കര്‍ഷകരുടെ അവസ്ഥ പരിഗണിക്കാതെയാണ്. സര്‍ക്കാര്‍ ജന വിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ടു പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
പരിസ്ഥിതിയുടെയും സമൂഹത്തിന്റെയും പരസ്പര ബന്ധങ്ങളെ തകര്‍ക്കുന്നതാണ് ബി.ടി വിത്തിനങ്ങള്‍ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ സാമുഹ്യ പ്രവര്‍ത്തകന്‍ ശ്രീധര്‍ പറഞ്ഞു. ഭാഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ ബി.ടി വിത്തിനങ്ങള്‍ക്കു കഴിയില്ല എന്ന് മാത്രമല്ല നിലവിലുള്ള ഉലപാദനം നിലനിര്‍ത്താനും കഴിയില്ല. മഹാരാഷ്ട്രയിലെ പരുത്തി മേഖല തകര്‍ത്തു കര്‍ഷക ആത്മഹത്യയിലേക്ക് നയിച്ചത് ബി.ടി വിത്തിനങ്ങളാണ്‌. കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകും എന്ന് മാത്രമല്ല മണ്ണിന്റെ ജൈവ ഘടന തകരുകയും ചെയ്യും. ലാഭ കൊതിയന്മാര്‍ക്ക്  മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ ചെറുക്കാന്‍ ഒന്നിച്ചുനരണം. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തമായി ബി.ടി വിത്തിനങ്ങള്‍ മാറുമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏറണാകുളം സെന്റ്‌ ആല്‍ബാര്‍ട്ട് കോളേജ് പ്രോഫെസര്‍  ഡോ. ജയിംസണ്‍, ഉഷ (തണല്‍) , പി. പ്രസാദ്‌ (ജനയുഗം), വൈ. ഇര്‍ഷാദ് (സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭ അംഗം), കെ. സജീദ് (സോളിഡാരിറ്റി ദക്ഷിണ മേഖല സെക്രട്ടറി ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Wednesday, January 13, 2010

കുമരകം മെത്രാന്‍ കായല്‍:സോളിഡാരിറ്റി വസ്തുതാന്വേക്ഷണ സംഘം സന്ദര്‍ശിച്ചു



കോട്ടയം :ഇനിയും നശിപ്പിക്കപ്പെട്ടിട്ടില്ലാത്ത പ്രക്രുതിയുടെ നന്മകള്‍ ആസ്വദിച്ചുകൊണ്ടാണ്‌ സോളിഡാരിറ്റി ജില്ലാസമിതിയുടെ നേത്രുത്വത്തിലുള്ള വസ്തുതാന്വേക്ഷണ സംഘം കുമരകം മെത്രാന്‍ കായല്‍ പ്രദേശം സന്ദര്‍ശിച്ചത്.കേരളീയ സമൂഹത്തിന്റെ സാംസ്കാരിക അധപതനത്തിന്റെ ഗതിവേഗം കൂട്ടുന്ന ടൂറിസം പദ്ധതി തന്നെയാണ്‌ കുമരകം പ്രദേശത്തിന്റെയും ഹരിത ഭംഗിയെ തകര്‍ക്കുവാന്‍ തയ്യാറായി നില്‍ക്കുന്നത്.വേമ്പനാട് കായലിനോട് ചേര്‍ന്നു കിടക്കുന്നു മെത്രാന്‍ കായല്‍ പ്രദേശം,417 ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ നികത്തി ഗോള്‍ഫ് കോഴ്സ് അടക്കമുള്ള ഹോട്ടല്‍-റിസോര്‍ട്ട് നിര്‍മ്മിക്കുവാനാണ്‌ ഒരു ബഹുരാഷ്ട്ര കമ്പനി ശ്രമിക്കുന്നത്.അവര്‍ ഇതിനകം തന്നെ ഏകജാലക സം‌വിധാനം വഴി വ്യവസായ വകുപ്പിന്‌ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അടക്കം അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സോളിഡാരിറ്റി വസ്തുതാന്വേക്ഷണ സംഘം പ്രദേശം സന്ദര്‍ശിച്ചത്‌.ആദ്യ കാഴ്ച്ചയില്‍ തന്നെ മെത്രാന്‍ കായല്‍ പ്രദേശത്തിന്റ് പരിസ്ഥിതി പ്രാധാന്യം മനസ്സിലാകും,അടുത്ത കാലം വരെ ഒരുപ്പൂ ക്രിഷിയും,ബാക്കി സമയങ്ങളില്‍ മത്സ്യ ക്രിഷിയും നടത്തിയിരുന്ന മെത്രാന്‍ കായല്‍ പ്രദേശം ഇല്ലാതാക്കി അവിടെ റിസോര്‍ട്ട് സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല.പ്രോജക്ട് സമര്‍പ്പിച്ചിരിക്കുന്ന കമ്പനി കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂമി എന്നാണ്‌ മെത്രാന്‍ കായലിനെ വിശദീകരിക്കുന്നത്,എന്നാല്‍ മെത്രാന്‍ കായല്‍ കായല്‍ തന്നെയാണ്‌ എന്നുള്ളതാണ്‌ വസ്തുത.പ്രക്രുതി സന്തുലനത്തിന്‌ ഒരു കോട്ടവും വരുത്താതെ വേലിയേറ്റ്,വേലിയിറക്കങ്ങള്‍ക്ക് അനുസരിച്ച് മടകുത്തി നെല്‍‌ക്രിഷിയും,മത്സ്യക്രിഷിയും നടത്തി വന്നിരുന്ന പ്രദേശം.
മണ്ണടിച്ച് കായല്‍ നികത്തി കടന്നു വരുന്ന ടൂറിസം വികസനം മണ്ണിന്റെ മക്കളെയും,അവരുടെ ജീവിതരീതിയെയും,സംസ്കാരത്തെയും,കുമരകത്തിന്റെ ജൈവ വൈവിദ്ധ്യത്തെയുമാണ്‌ മണ്ണിനടിയിലാക്കുന്നത്,ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം. വൈവിധ്യം നിറഞ്ഞ വേമ്പനാട് കായല്‍ പ്രദേശങ്ങള്‍ ഏതൊരു മനുഷ്യനും പ്രക്രുതിയൊരുക്കിയിരിക്കുന്ന ഒരു പാഠപുസ്തകമാണ്‌.കക്കയുടെയും,കണ്ടലിന്റെയും,കരിമീനിന്റെയും,അപൂര്‍‌വ്വസസ്യങ്ങളുടെയും കലവറയാണ്‌ വേമ്പനാട്ട്‌ കായല്‍.അതു പോലെ തന്നെയാണ്‌ പ്രക്രുതിയൊരുക്കുന്ന വിഭവങ്ങളില്‍ നിന്നും ജീവിതം കരുപ്പിടിപ്പിക്കുന്ന കുമരകത്തെ മനുഷ്യരും.

ഇപ്പോള്‍ തന്നെ റിസോര്‍ട്ടുകളുടെ കടന്നു കയറ്റവും,വേമ്പനാട്ടു കായലിലൂടെ അലസ ഗമനം നടത്തുന്ന കൊട്ടാര സമാനമായ കെട്ടുവള്ളങ്ങളും പ്രക്രുതിക്കു്‌ വരുത്തിയ നാശങ്ങള്‍ നമുക്കു കാണുവാന്‍ കഴിയും.അതിലൊന്നാണ്‌ തീരത്ത് അടിഞ്ഞു കൂടിയിരിക്കുന്ന വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍.നശിപ്പിക്കപ്പെടുന്ന സസ്യസമ്പത്ത്,കായലില്‍ കുറഞ്ഞു വരുന്ന മത്സ്യസമ്പത്ത് ഇവയൊക്കെ പ്രദേശ വാസികളുടെ മാത്രം ഭീതിയായി ഒടുങ്ങരുത്,ജാഗ്രത്തായി മുഴുവന്‍ മനുഷ്യരും ഉണ്ടാകണം.

മെത്രാന്‍ കായലിന്റെ സിംഹഭാഗവും കമ്പനി വാങ്ങി കഴിഞ്ഞു എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌.ഇനിയും വില്‍ക്കുവാന്‍ തയ്യാറല്ലാത്ത ഒന്നു രണ്ടു വ്യക്തികള്‍ കൂടിയുണ്ട്.പഞ്ചായത്ത് അധിക്രിധര്‍ റിസോര്‍ട്ട് പ്രോജക്ടിന്‌ അനുമതി നല്‍കില്ല എന്നു പറയുന്നുണ്ടെങ്കിലും പ്രദേശവാസികള്‍ അതു മുഖവിലക്കെടുത്തിട്ടില്ല.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിന്റെ പിന്നാമ്പുറ്ത്തുണ്ടെന്നു തന്നെ നാട്ടുകാര്‍ വിശ്വസിക്കുന്നു.പത്തു പേരടങ്ങിയ വസ്തുതാന്വേക്ഷണ സംഘത്തിന്‌ ജില്ലാ പ്രസിഡണ്ട് അഷറഫ്.പി.എസ്,ജനറല്‍ സെക്രട്ടറി പി.എ.നിസ്സാം എന്നിവര്‍ നേത്രുത്വം നല്‍കി.




Wednesday, January 6, 2010

കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തം : സോളിഡാരിറ്റി ജനകീയ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു


കൊല്ലം: കരുനാഗപ്പള്ളി പുത്തന്‍ തെരുവ് ടാങ്കര്‍ ദുരന്തതിലുണ്ടായ നഷ്ടം കണ്ടെത്താന്‍ സോളിഡാരിറ്റി കൊല്ലം ജില്ല സമിതി നേതൃത്വത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ആക്ടിംഗ് ചെയര്‍മാന്‍ ഡോ.എസ്.ബലരാമന്‍ ചെയര്‍മാനും എ. അബ്ദുള്ള മൌലവി കണ്‍വീനറും ആയ ജനകീയ അന്വേഷണ സമിതി രൂപീകരിച്ചു.  തെളിവെടുപ്പിനായി ദുരന്ത പ്രദേശങ്ങളും മരിച്ചവരുടെ വീടുകളും സമിതി സന്ദര്‍ശിച്ചു. പരിക്കേറ്റു ചികിത്സയിലുള്ളവരെ സംഘം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വ്യവസായ - വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ സംഘം നേരിട്ട് സന്ദര്‍ശിച്ചു വിലയിരുത്തി. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചു വിശദമായ റിപ്പോര്‍ട്ട്‌ ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. സര്‍ക്കാര്‍ കണക്കാക്കിയ  നാശനഷ്ടകണക്കു യാഥാര്‍ത്യവുമായി  ബന്ധമില്ലതതാനെന്നു പ്രാരംഭ സന്ദര്‍ശനത്തില്‍ തന്നെ അന്വേഷണ സംഘത്തിനു ബോധ്യമായതായി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.എസ്.ബലരാമന്‍ പറഞ്ഞു. പൊതു ജനങ്ങളില്‍നിന്നും കമ്മീഷന്‍ തെളിവുകള്‍ ശേഖരിച്ചു. 
അന്വേഷണ സംഘത്തില്‍ കെ.പി മുഹമ്മദ്‌, Adv ജയകുമാര്‍ , Adv ഓ. ഹാരിസ്, ഓടനാവട്ടം വിജയ പ്രകാശ്‌, എം.എസ്. ജയപ്രകാശ്, ഓ.ഖാലിദ്‌, എം. അബ്ദുസ്സമദ്, എ .എ. കബീര്‍, Adv സജീബ്, എസ്.ബാബുജി, എ. കയാബ്, ഇ. ശംസുദ്ധീന്‍, അബ്ദു സമദ് ഇടക്കുലങ്ങര , ബി.എം സാദിക്ക്, അനീഷ്‌ യുസുഫ് എന്നിവര്‍ അംഗങ്ങളാണ്.

Friday, January 1, 2010

ലിബര്‍ഹാന്‍ കമ്മീഷനു വേണ്ടി ചെലവാക്കിയ എട്ടു കോടി രൂപ എ.ഐ.സി.സി തിരിച്ചടക്കണം: ഹമീദ് വാണിമേല്‍



കൊല്ലം : ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പെറ്റി കേസ് പോലും എടുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനു കഴിയാത്ത സാഹചര്യത്തില്‍ ലിബര്‍ഹാന്‍ കമ്മീഷനു വേണ്ടി ചെലവാക്കിയ എട്ടു കോടി രൂപ എ.ഐ.സി.സി പൊതു ഖജനാവിലേക്ക്  തിരിച്ചടക്കണമെന്നു  ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍. സോളിഡാരിറ്റി ദക്ഷിണ മേഖല കൊല്ലത്ത് സംഘടിപ്പിച്ച ലിബര്‍ഹാന്‍-തീവ്രവാദം നിയമ വാഴ്ചയും ഭരണകൂട തന്ത്രങ്ങളും എന്ന പൊതു സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് ചിലര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഗോള അടിസ്ഥാനത്തില്‍ നടക്കുന്ന സാമ്രാജ്യത്ത ഗൂടലോചനയുടെ  ഭാഗമാണ് ഇത്. മീഡിയയും പോലീസും  കോണ്‍ഗ്രസ്‌ നേതാക്കളും ഇത് ഏറ്റുപിടിക്കുന്നു. എല്ലാ കേസും തടിയന്ടവിട നസീറിന്റെ  തലയില കെട്ടി വയ്ക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര് ആക്രമണവും ആസൂത്രണം ചെയ്തത് സൂഫിയും നസീറും ആണെന്നും താമസിയാതെ കേള്‍ക്കേണ്ടിവരും. ഇന്ത്യയില്‍  തീവ്രവാദ കേസുകള്‍ പൊട്ടി പുറപ്പെട്ടതു ഇസ്രയേലുമായും  അമേരിക്കയുമായും ആയുധ ഇടപാടുകള്‍ തുടങ്ങിയ ശേഷമാണ്. കേരളത്തിലെ ചെറിയ കേസുകള്‍ എന്‍.ഐ.എ അന്വേഷിക്കുമെന്ന് പറയുമ്പോള്‍ ഗുജറാത്ത്‌ കലാപം, ആര്‍ .എസ്.എസ്. ആസ്ഥാനത്തെ സ്ഫോടനം,പാര്‍ലമെന്റ്ആക്രമണം എന്നിവ എന്തുകൊണ്ടാണ് എന്‍.ഐ.എ അന്വേഷിക്കതെതെന്നും അദ്ദേഹം ചോദിച്ചു.
 കേരളം തീവ്രവാദത്തെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആണെന്ന സംഘപരിവാര്‍ പ്രചരണം ഇപ്പോള്‍ ഏറ്റുപിടിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ബി.ജെ.പി പ്രചാരണത്തിന് ആക്കം കൂട്ടുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം.സാജിദ് അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയിക്കുന്നത് ബി.ജെ.പി ആണോ എന്ന് വ്യക്തമാക്കണം. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊരിടത്തും മുസ്ലിം സമുദായത്തിന്റെ ഭാഗത്ത്‌ നിന്ന് ആക്രമം ഉണ്ടായില്ല. എന്നിട്ടും കേരളത്തില്‍ അക്രമം ഉണ്ടായതു തങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന് അവകാശപ്പെടുന്ന സമുദായ പാര്‍ടി ജനാധിപത്യപരമായി പ്രതികരിക്കേണ്ട ആവാസം പോലും നഷ്ടപ്പെടുത്തി കോണ്‍ഗ്രസിന്റെ മുന്നില്‍ നട്ടെല്ല് പണയം വച്ച് നിന്നവരാണ്. മുസ്ലിം സമുദായത്തിന് വേണ്ടത് സ്കൊലര്ഷിപ്പുകളല്ല. മന്യംമായി ജീവിക്കാനുള്ള അവകാശമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്ത്.
ഇസ്രയേല്‍ ബന്ധമുള്ള ഏറണാകുളം കേന്ദ്രമാകിയ ഒരു കേന്ദ്രമന്ത്രിയും ചില പോലീസ് ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് നുണ ആവര്‍ത്തിച്ച്‌ പറയുന്ന ഗീബത്സിന്റെ തന്ത്രം പ്രയോഗിച്ചു സൂഫിയ മദനിയെ കര്‍ണാടകത്തിന് കൈമാറാനുള്ള നീക്കമാണ് നടത്തിയതെന്ന് ചടങ്ങില്‍ സംസാരിച്ച ജമഅത് കൌന്‍സില്‍ സംസ്ഥാന സെക്രട്ടറി  കെ.പി  മുഹമ്മദ്‌ പറഞ്ഞു. ഖദരിനെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഉനിഫോരം ആക്കിയവരാണ് സംഘപരിവാര്‍ വാദം ഉയര്‍ത്തിപിടിച്ചു മുസ്ലിം വേട്ടയ്ക്കിറങ്ങുന്നത്.
കേരള പോലീസിന്റെ അന്വേഷണത്തെ കേരള ഭരണക്കാര്‍ സ്വാധീനിക്കുമെന്ന്  പറയുന്നവര്‍ ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടക ഗുജറാത്ത്‌ പോലീസ് പറയുന്നതും പറയുന്ന കഥകളാണ്  വിശ്വസിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എ. ഷഫീക് പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ഭരണത്തെ ഒതുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന  കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഏജന്‍സി എന്‍. ഐ.എ സ്വാധീനത്തിനു  വഴങ്ങില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും. ഇതുവരെ മതേതര പക്ഷത്തു നിന്ന് എന്ന് ൬തൊന്നിപ്പിച ചിലര്‍ക്ക് ഇപ്പോള്‍ യു.ഡി.എഫ് പ്രവേശനം കിട്ടിയപ്പോള്‍ നിറം മാറുന്നത് കാണാന്‍ കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീതികേടുകള്‍ കണ്ടു മിണ്ടാതിരിക്കനവില്ല. ലോകസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗൂഡ തന്ത്രം എന്നും ആവര്തിക്കാമെന്ന്  മോഹിക്കേണ്ട. ഒരു സമുദായത്തെ അടച്ചു ആക്ഷേപിച്ചു മറ്റു സമുദായങ്ങളുടെ വോട്ട് ധ്രൂവീകരിക്കമെന്ന വിചാരം കേരളത്തില്‍ നടക്കില്ല. നുണകള്‍ പ്രചരിപ്പിച്ചു ആഘോഷിക്കുന്ന മീഡിയ രാജ്യത്തു സമധാനം തകര്‍ക്കുകയാണ്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ അധികരികമെന്ന മട്ടില്‍ വിളമ്പി  ജനങ്ങളെ പരിഭ്രാന്തരാക്കി ഒരു സമുദായത്തെ സംശയത്തോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നു. പകല്‍ പോലെ തെളിഞ്ഞ ബാബറി ധ്വംസകരെ പ്പറ്റി കണ്ടെത്തിയ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്‌ മുക്കിയ  മീഡിയ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിസ്വസിക്കനകാത്ത കഥകള്‍ മേനെഞ്ഞുണ്ടാകി വിതരണം ചെയ്യുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം.സലിം കുമാര്‍, എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ അസ്ലം , സോളിഡാരിറ്റി ദക്ഷിണ മേഘല സെക്രട്ടറി കെ.സജീദ്, കൊല്ലം ജില്ല പ്രസിഡന്റ്‌ അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു.